രവി ശാസ്ത്രിയുടെ കരാര്‍ അവസാനിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടര്‍ രവി ശാസ്ത്രിയുമായുള്ള ബി.സി.സി.ഐയുടെ കരാര്‍ ട്വന്‍റി20 ലോകകപ്പോടെ അവസാനിക്കുമെന്ന് സെക്രട്ടറി അനുരാഗ് ഠാകുര്‍. എന്നാല്‍, സചിന്‍ ടെണ്ടുല്‍കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതി (സി.എ.സി) ശാസ്ത്രി തുടര്‍ന്നാല്‍ മതിയെന്ന നിലപാട് സ്വീകരിച്ചാല്‍ അദ്ദേഹത്തിന് തുടരാമെന്നും ഠാകുര്‍ പറഞ്ഞു. മുഴുസമയ പരിശീലകനെയാണ് ടീമിന് ആവശ്യം. ഇക്കാര്യത്തില്‍ ഉപദേശക സമിതി തീരുമാനമെടുക്കും. ഒരു ഡയറക്ടറുടെയും പരിശീലകന്‍െറയും ആവശ്യം ടീമിനില്ളെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രിയുടെ കരാര്‍ നീട്ടുകയാണെങ്കില്‍ പരിശീലകനായിട്ടായിരിക്കും നിയമിക്കുക.
പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക ഉപദേശക സമിതിയോട് തയാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ട്വന്‍റി20 ലോകകപ്പ് ഫൈനലിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. സി.എ.സി യോഗം ഈ മാസം മൂന്നിന് ചേര്‍ന്നേക്കും. ഐ.പി.എല്‍ ടൂര്‍ണമെന്‍റിന് മുമ്പായി തീരുമാനമെടുക്കും. 2014ലാണ് രവി ശാസ്ത്രി ടീം ഡയറക്ടറായി ചുമതലയേറ്റത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.