സിഡ്നി: വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ആദ്യ ദിനം ആസ്ട്രേലിയക്ക് മുന്‍തൂക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് എന്നനിലയിലാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട് പരമ്പര നഷ്ടമായ വിന്‍ഡീസ് ബാറ്റിങ് നിരയില്‍ ഓപണര്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റ് (85) മാത്രമാണ് ചെറുത്തുനിന്നത്. രണ്ടാം വിക്കറ്റില്‍ ബ്രാത്വെയ്റ്റും ഡാരന്‍ ബ്രാവോയും (33) ചേര്‍ന്ന് 91 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കാര്‍ലോസ് ബ്രാത്വെയ്റ്റും (35) ദിനേശ് രാംദിനുമാണ് (23) ക്രീസില്‍. രണ്ടുവട്ടം മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ നഥാന്‍ ലിയോണ്‍ രണ്ടു വിക്കറ്റുകള്‍ നേടി. കരിയറില്‍ ഈ സ്പിന്നറുടെ നൂറാം വിക്കറ്റ് വേട്ടക്കും സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് വേദിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.