പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇ ന്നിങ്സ് ജയം സ്വന്തമാക്കി ഇംഗ്ലണ്ട് പരമ്പര കൈവിടില്ലെന്ന് ഉറപ്പാക്കി. സെൻറ് ജോർ ജ് പാർക്കിൽ ആതിഥേയരെ ഇന്നിങ്സിനും 53 റൺസിനും തോൽപിച്ചാണ് ഇംഗ്ലണ്ട് നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1ന് മുന്നിലെത്തിയത്. 2011ൽ സിഡ്നിയിൽ നടന്ന ആഷസ് ടെസ്റ്റിനുശേഷം വിദേശമണ്ണിൽ ഇംഗ്ലണ്ട് നേടുന്ന ആദ്യ ഇന്നിങ്സ് ജയമാണിത്. സ്കോർ: ഇംഗ്ലണ്ട് 499/9 ഡിക്ല, ദക്ഷിണാഫ്രിക്ക 209 & 237.
വിദേശത്തെ 500ാം ടെസ്റ്റിൽ ജയിക്കാൻ അഞ്ചാം ദിനം നാലു വിക്കറ്റുകൾ മതിയായിരുന്ന ഇംഗ്ലണ്ടിന് കേശവ് മഹാരാജിൽനിന്നും (71) അരങ്ങേറ്റക്കാരൻ ഡെയ്ൻ പാറ്റേഴ്സണിൽനിന്നും (39) കനത്ത ചെറുത്തുനിൽപാണ് നേരിടേണ്ടിവന്നത്. അവസാന വിക്കറ്റിൽ മഹാരാജും പാറ്റേഴ്സണും ചേർന്ന് 99 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഇംഗ്ലണ്ടിെൻറ ഒലി പോപ് സെഞ്ച്വറിയും ആറു ക്യാച്ചുകളും സ്വന്തമാക്കി കളിയിലെ താരമായി. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലീഷ് നായകൻ ജോ റൂട്ട് നാലു വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.