ശ്രീശാന്തിൻെറ ഹരജി കേൾക്കുന്നതിൽനിന്ന് ആദ്യ ബെഞ്ച് ഒഴിവായി

കൊച്ചി: ആജീവനാന്ത വിലക്കേർപ്പെടുത്തിയ ബോർഡ് ഓഫ് കൺേട്രാൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെ (ബി.സി.സി.ഐ) നടപടിക്കെതിരെ മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത് നൽകിയ ഹരജി കേൾക്കുന്നതിൽനിന്ന് ആദ്യ ബെഞ്ച് ഒഴിഞ്ഞു. ഹരജി അടുത്തദിവസം മറ്റൊരു സിംഗിൾ ബെഞ്ചിെൻറ പരിഗണനക്കെത്തും. ഒത്തുകളി  വിവാദത്തിെൻറ പേരിൽ തനിക്കെതിരായ കേസ് കോടതി തള്ളിയിട്ടും വിലക്ക്  നീക്കാൻ ബി.സി.സി.ഐ മുതിരാത്തത് ഭരണഘടന അനുവദിച്ച അവകാശങ്ങളുടെ  ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്ത് ഹരജി നൽകിയത്.

അഭിഭാഷകനായിരിക്കെ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കേസുകൾ െ കെകാര്യം ചെയ്തിട്ടുള്ളതിനാലാണ് കേസ് കേൾക്കുന്നതിൽനിന്ന് ആദ്യ  ബെഞ്ച് ഒഴിവായതെന്നാണ് സൂചന. ഒത്തുകളിച്ചതിലൂടെ ക്രമക്കേട് കാട്ടിയെന്ന  കുറ്റം ചുമത്തി ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയായി രുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്ത് ഹരജി നൽകിയത്. സ്കോട്ട്ലൻഡ ിൽ ഏപ്രിലിൽ ആരംഭിക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഗ്ലെൻ റോഥ്  ക്ലബിനുവേണ്ടി കളിക്കാൻ എൻ.ഒ.സി അനുവദിക്കാൻ ഉത്തരവിടണമെന്നും ഹരജ ിയിൽ ആവശ്യപ്പെടുന്നു.

Tags:    
News Summary - Life ban: Sreesanth approaches Kerala HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.