വെംബ്ലിയില്‍ സ്ലാറ്റന്‍ ടൈം; കമ്യൂണിറ്റി ഷീല്‍ഡ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്

ലണ്ടന്‍: സ്ളാറ്റന്‍ ഇബ്രാഹിമോവിച്ച് എന്ന പടക്കുതിരയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ പുതിയ പരിശീലകന്‍ ജോസ് മൗറീന്യോ ടീമിലെടുക്കുമ്പോള്‍ കരിയറിന്‍െറ അസ്തമയത്തിലേക്കത്തെിയ താരത്തെക്കൊണ്ട് എന്തുചെയ്യാന്‍ എന്ന് പരിഹസിച്ചവര്‍ ഏറെയായിരുന്നു. പൊതുവെ നാവുകൊണ്ട് ഗോളടിക്കുന്നതിലും മിടുക്കനായ സ്ളാറ്റന്‍ പക്ഷേ, അതിനു മെനക്കെടാതെ ക്ളബിനായുള്ള ആദ്യ ഒൗദ്യോഗിക മത്സരത്തില്‍ കണക്കുതീര്‍ത്തപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി മൗറീന്യോയുടെ ശേഖരത്തിലേക്ക് ആദ്യ ട്രോഫിയത്തെി.

കഴിഞ്ഞ സീസണിലെ ലീഗ് ജേതാക്കളും എഫ്.എ കപ്പ് ചാമ്പ്യന്മാരും തമ്മില്‍ ഏറ്റുമുട്ടി ഇംഗ്ളണ്ടിലെ ഫുട്ബാള്‍ സീസണിന് തുടക്കം കുറിക്കുന്ന കമ്യൂണിറ്റി ഷീല്‍ഡില്‍ ലെസ്റ്റര്‍ സിറ്റിയെ 1-2നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കീഴടക്കിയത്. സ്കോര്‍ 1-1ല്‍നില്‍ക്കെ 83ാം മിനിറ്റില്‍ അന്‍േറാണിയോ വലന്‍സിയയുടെ ക്രോസില്‍ ഹെഡറിലൂടെയായിരുന്നു സ്വീഡിഷ് താരത്തിന്‍െറ ഗോള്‍. നേരത്തേ ജെസെ ലിന്‍ഗാഡിന്‍െറ മനോഹര ഗോളില്‍ മുന്നിലത്തെിയ യുനൈറ്റഡിനെതിരെ ജാമി വാര്‍ഡിയാണ് ലെസ്റ്ററിനെ ഒപ്പമത്തെിച്ചിരുന്നത്. ചെല്‍സി കോച്ചായിരിക്കെ മൂന്നുവട്ടം കമ്യൂണിറ്റി ഷീല്‍ഡില്‍ തോറ്റ മൗറീന്യോക്ക് ഇത് ആദ്യ ട്രോഫിയായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.