ലണ്ടൻ: സ്പാനിഷ് താരം റോബർടോ ബൗറ്റിസ്റ്റ അഗട്ടിെൻറ വെല്ലുവിളി മറികടന്ന് നൊവ ാക് ദ്യോകോവിച് വിംബ്ൾഡൺ പുരുഷ സിംഗ്ൾസ് ഫൈനലിൽ. അട്ടിമറിക്ക് തക്കംപാർത്തി രുന്ന സ്പാനിഷുകാരനെ നാല് സെറ്റ് നീണ്ട മത്സരത്തിലാണ് നിലവിലെ ചാമ്പ്യൻ കൂടിയായ ദ് യോകോ വീഴ്ത്തിയത്. സ്കോർ 6-2, 4-6, 6-3, 6-2. സെർബ് താരത്തിലെ 25ാം ഗ്രാൻഡ്സ്ലാം ഫൈനലിനാണ് അരങ്ങൊരുങ്ങിയത്.
നാല് വിംബ്ൾഡൺ കിരീടത്തിന് അവകാശിയായ ദ്യോകോ ലക്ഷ്യമിടുന്നത് കരിയറിലെ 16ാം ഗ്രാൻഡ്സ്ലാം എന്ന നേട്ടത്തിന്. അട്ടിമറി കുതിപ്പ് നടത്തിയ സ്പാനിഷ് താരം ദ്യോകോവിചിനെതിരെ മിന്നും പ്രകടനംപുറത്തെടുത്തെങ്കിലും പരിചയ സമ്പത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ആദ്യ സെറ്റിൽ 3-0ന് ലീഡ് നേടിയ ശേഷമാണ് ദ്യോകോ ഒരു പോയൻറ് കൈവിട്ടത്. രണ്ടാം സെറ്റിൽ ബ്രേക്ക് പോയൻറ് നേടിയ ബൗറ്റിസ്റ്റ വിറപ്പിച്ചു. 4-6ന് സെറ്റ് ജയിച്ച് ഭയപ്പെടുത്തി. എന്നാൽ, മൂന്നും നാലും സെറ്റിൽ ദ്യോകോവിച് കഥകഴിച്ചു.
ഹാലെപ് x സെറിന ഫൈനൽ
കരിയറിലെ 24ാം ഗ്രാൻഡ്സ്ലാം എന്ന സെറിനയുടെ സ്വപ്നത്തിന് സിമോണ ഹാലെപ് വെല്ലുവിളിയാവുമോ? വനിതാ സിംഗ്ൾസ് ഫൈനലിന് ശനിയാഴ്ച കോർട്ടുണരുേമ്പാൾ സെറിനയുടെ റെക്കോഡ് നേട്ടത്തിനാണ് കാത്തിരിപ്പ്. വൈകീട്ട് 6.30നാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.