മനോജ് സിൻഹ, ഗിരീഷ് ചന്ദ്ര മുർമു

മനോജ് സിൻഹ ജമ്മു കശ്മീർ പുതിയ ലഫ്. ഗവർണർ; മുർമുവിെൻറ രാജി സ്വീകരിച്ചു

ശ്രീനഗർ: ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ ഗിരീഷ് ചന്ദ്ര മുർമുവിെൻറ രാജിക്കത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. ബി.ജ.പി നേതാവും മുൻകേന്ദ്രമന്ത്രിയുമായ മനോജ് സിൻഹയെ പുതിയ ലഫ്റ്റനന്റ് ഗവർണറായി നിയമിച്ചതായും രാഷ്ട്രപതിയുടെ ഓഫിസ് വാർത്താകുറിപ്പിൽ അറിയിച്ചു.

61 കാരനായ സിൻഹ ഉത്തർപ്രദേശ് സ്വദേശിയാണ്. 1989 മുതൽ 1996 വരെ ബി.ജെ.പി ദേശീയ കൗൺസിൽ അംഗമായിരുന്നു. 1996ലും '99ലും 2014ലുമായി മൂന്നുതവണ ഇദ്ദേഹം എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. റെയിൽ‌വേ സഹമന്ത്രിയായും വാർത്താവിനിമയ മന്ത്രിയായും ചുമതല വഹിച്ചു. 1982ൽ ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി സ്റ്റുഡൻറ് യൂനിയൻ പ്രസിഡൻറായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.

രാജിവെച്ച ഗിരീഷ് ചന്ദ്ര മുർമുവിനെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) ആയി നിമിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപോർട്ടുണ്ട്. നിലവിൽ സി.എ.ജിയായിരുന്ന രാജീവ് മെഹ്റിഷി ആഗസ്റ്റ് ഏഴിന് വിരമിച്ചിരുന്നു. ഇൗ ഒഴിവിലേക്കാണ് ഇദ്ദേഹത്തെ നിയമിക്കുന്നതെന്നാണ് വിവരം.

1985 ഗുജറാത്ത് കേഡർ െഎ.എ.എസ്. ഉദ്യോഗസ്ഥനായ മുർമുവിനെ 2019 ഒക്ടോബറിലാണ് കേന്ദ്ര സർക്കാർ ജമ്മു-കശ്മീരിെൻറ ലഫ്. ഗവർണറായി നിയമിച്ചത്. കശ്മീരിെൻറ പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്ത കളഞ്ഞ് ഒരു വർഷം തികയുന്ന ദിനത്തിലാണ് പ്രഥമ ലഫ്റ്റനന്റ് ഗവർണർ രാജി സമർപ്പിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.