വിരാജ്പേട്ട: പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് താഴ്ന്നതോടെ കുടകിലെ നിയന്ത്രണങ്ങൾ നീക്കി. ബംഗളൂരു നഗരജില്ലയിലടക്കം ലോക്ക്ഡൗൺ ഇളവിെൻറ മൂന്നാം ഘട്ടം ജൂലൈ അഞ്ചു മുതൽ നടപ്പായിരുന്നു. ഇതുപ്രകാരം ആരാധനാലയങ്ങളും മാളുകളും തുറക്കുകയും ബിസിനസ് പ്രവർത്തനങ്ങൾക്ക് രാത്രി ഒമ്പതുവരെ അനുമതിയും നൽകി. എന്നാൽ, രോഗസ്ഥിരീകരണ നിരക്ക് ഉയർന്നതിനാൽ കുടകിലും ഹാസനിലും ലോക്ഡൗൺ രണ്ടാം ഘട്ട ഇളവ് മാത്രമാക്കി ചുരുക്കിയിരുന്നു. കോവിഡ് കേസുകൾ കുറയുകയും ടി.പി.ആർ അഞ്ചിൽ താഴെ എത്തുകയും ചെയ്തതോടെയാണ് കുടകിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ ജില്ല ഭരണകൂടം തീരുമാനിച്ചത്. ജൂലൈ 19വരെ പുതിയ ഇളവുകൾ നിലനിൽക്കുമെന്ന് ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എൻ. മഞ്ജുനാഥ് പ്രസാദ് ഇറക്കിയ പ്രത്യേക ഉത്തരവിൽ പറയുന്നു.

ശനിയാഴ്ച മുതൽ വിനോദസഞ്ചാരികൾക്കടക്കം കുടകിലേക്ക് പ്രവേശനം നൽകിത്തുടങ്ങി. വിനോദസഞ്ചാരമേഖലകൾ തുറന്നതോടെ കടകളും റസ്റ്റാറൻറുകളും റിസോർട്ടുകളും ഹോംസ്റ്റേകളും നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. ഏപ്രിൽ 28 മുതൽ കുടകിലെ റിസോർട്ടുകളും ഹോംസ്റ്റേകളും അടഞ്ഞുകിടക്കുകയാണ്. കോവിഡ് കാരണം പ്രതിസന്ധിയിലായ വിനോദസഞ്ചാരമേഖലയെ സാമ്പത്തികമായി ശക്തിപ്പെടുത്താൻ ഇത് ഉപകരിക്കുമെന്ന് കുടക് ഹോട്ടലിയേഴ്സ് ആൻഡ് റിസോർട്ട് ഒാണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ബി.ആർ. നാഗേന്ദ്ര പ്രസാദ് പറഞ്ഞു.

നിയന്ത്രണങ്ങൾ ഒഴിവാക്കിയെങ്കിലും കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണവും ടി.പി.ആറും ഉയർന്നുനിൽക്കുന്നതിനാൽ അതിർത്തിയിൽ കർശന പരിശോധന തുടരും. കുടകിലേക്ക് വരുന്ന കേരളത്തിൽനിന്നുള്ള യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് ആർ.ടി.പി.സി.ആർ പരിശോധനാഫലമോ ഒറ്റത്തവണ വാക്സിൻ സ്വീകരിച്ചതിെൻറ സർട്ടിഫിക്കറ്റോ കരുതണമെന്ന് കുടക് ഡെപ്യൂട്ടി കമീഷണർ ചാരുലത സോമൾ പറഞ്ഞു. ഇതിനുപുറമെ, ചെക്ക്പോസ്റ്റുകൾക്ക് സമീപം റാപ്പിഡ് ആൻറിജെൻ പരിശോധന സൗകര്യവും ഏർപ്പെടുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏഴിന് മുകളിലായിരുന്നപ്പോൾ കഴിഞ്ഞയാഴ്ച കുടകിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതിർത്തി ചെക്ക്പോസ്റ്റുകളിൽ 24 മണിക്കൂറും കർശന പരിേശാധനയും ടൂറിസ്റ്റുകൾക്ക് നിരോധനവും ഏർപ്പെടുത്തിയിരുന്നു. ഹോം സ്റ്റേകളും റിസോർട്ടുകളും ലോഡ്ജുകളും ജൂലൈ 19വരെ അടച്ചിടാനായിരുന്നു തീരുമാനം.

Tags:    
News Summary - Kodagu restrictions lifted; Tourism centers opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.