ഗസ്സയിലെ നുസൈറാതിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോകുന്നു
ഗസ്സ: ഗസ്സയിലെ ദൈർ അൽ ബലാഹിൽ വീടിനു മുകളിൽ ഇസ്രായേൽ സൈന്യം ബോംബിട്ട് കുടുംബത്തിലെ 12 പേർ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
കഴിഞ്ഞ ദിവസം സെൻട്രൽ ഗസ്സയിലെ നുസൈറാത് അഭയാർഥി ക്യാമ്പിൽ ബോംബിട്ട് ഒരു കുടുംബത്തിലെ 36 പേരെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ സംഭവം. 24 മണിക്കൂറിനിടെ 92 ഫലസ്തീനികൾകൂടി കൊല്ലപ്പെട്ടു. ഇതുവരെ 31,645 പേരാണ് ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
73,676 പേർക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിൽ എട്ടു ഫലസ്തീനികളെക്കൂടി ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു. അതിനിടെ, 33 സഹായ ട്രക്കുകൾ ജബലിയയിലും ഗസ്സ സിറ്റിയിലും സുരക്ഷിതമായി എത്തി. ഒക്ടോബർ ഏഴിനുമുമ്പ് ശരാശരി 500 ട്രക്കുകൾ പ്രതിദിനം എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.