2015ല്‍ കൂടുതല്‍ പത്രപ്രവര്‍ത്തകര്‍ തടവിലായത് ചൈനയിലും ഈജിപ്തിലും

ന്യൂയോര്‍ക്: ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പത്രപ്രവര്‍ത്തകരെ തടവിലാക്കിയത് ചൈനയിലും ഈജിപ്തിലുമാണെന്ന് റിപ്പോര്‍ട്ട്. ന്യൂയോര്‍ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമസ്വാതന്ത്ര്യ നിരീക്ഷണ സംഘമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2015ല്‍ ജോലിയുമായി ബന്ധപ്പെട്ട് ലോകത്ത് ആകെ 199 മാധ്യമപ്രവര്‍ത്തകരാണ് തടവിലാക്കപ്പെട്ടത്. 2014ല്‍ 221 പേരെയാണ് തടവിലാക്കിയത്. 49 മാധ്യമപ്രവര്‍ത്തകരാണ് ചൈനയില്‍ തടവില്‍ കഴിയുന്നത്. 1990നു ശേഷമുള്ള റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഇറാന്‍, വിയറ്റ്നാം, ഇത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കുറവ് മാധ്യമപ്രവര്‍ത്തകര്‍ തടവിലുള്ളത്.  ഈജിപ്തില്‍ പ്രസിഡന്‍റ് അബ്ദുല്‍ ഫതാഹ് അല്‍സീസി രാജ്യസുരക്ഷയുടെ പേരില്‍ തുടര്‍ച്ചയായി പത്രപ്രവര്‍ത്തകരെ ജയിലിടക്കുന്നതായും നിലവില്‍ 23 പേരാണ് ഇവിടെ ജയിലിലുള്ളതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈജിപ്തില്‍ 2012ല്‍ ആരും തടവിലാക്കപ്പെട്ടിരുന്നില്ളെന്നും കഴിഞ്ഞവര്‍ഷം 12 പേരാണ് തടവിലുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തുര്‍ക്കിയില്‍ 2014നെ അപേക്ഷിച്ച് ഇരട്ടി പേര്‍ ജയിലിലായിട്ടുണ്ട്. സിറിയയിലാണ് ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാറിതര സംഘടനയുടെ തടവിലാക്കപ്പെട്ടത് -26 പേര്‍. 2015ല്‍ എട്ട് മാധ്യമപ്രവര്‍ത്തകരെ കാണാതായതായും റിപ്പോര്‍ട്ട് പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.