വാഷിങ്ടൺ: ഗണിതശാസ്ത്രരംഗത്തെ നൊേബലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫീൽഡ്സ് മെഡൽ നേടിയ ആദ്യവനിത മർയം മിർസഖാനി അന്തരിച്ചു. 40 വയസ്സായിരുന്നു. മജ്ജയിലെ അർബുദരോഗത്തെത്തുടർന്ന് നാലു വർഷമായി ചികിത്സയിലായിരുന്നു. യു.എസിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സുഹൃത്താണ് ഇൻസ്റ്റഗ്രാമിൽ മരണം സ്ഥിരീകരിച്ചത്.
കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയിൽ പ്രഫസറായിരുന്നു ഇൗ ഇറാൻകാരി. 2014ലിലാണ് ഫീൽഡ്സ് മെഡൽ നേടിയത്. ജാമിതിയുടെ രംഗത്തെ സംഭാവനകൾക്കായിരുന്നു പുരസ്കാരം.
ഗണിതശാസ്ത്രരംഗത്തെ സംഭാവനകൾക്ക് 2009ൽ ബ്ലുമെന്തൽ അവാർഡിനും 2013ൽ സാറ്റർ പുരസ്കാരത്തിനും അർഹയായിരുന്നു. ഇറാനിലെ തെഹ്റാനിലാണ് ജനനം. എഴുത്തുകാരിയാവാനായിരുന്നു മർയമിെൻറ കുട്ടിക്കാലത്തെ ആഗ്രഹം. എന്നാൽ, സ്കൂൾകാലത്തുതന്നെ ഗണിതത്തോടുള്ള അഭിനിവേശം തിരിച്ചറിയപ്പെട്ടു. 1994ലും 1995ലും ഇൻറർനാഷനൽ മാത്സ് ഒളിമ്പ്യാഡിൽ സ്വർണമെഡൽ നേടി. ഭർത്താവും മകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.