ഫ്ലോറിഡയിൽ മിൽട്ടൺ ചുഴലിക്കാറ്റിന് മുന്നോടിയായി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറുന്നവർ

മിൽട്ടൺ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; യു.എസ് ഭീതിയിൽ

വാഷിങ്ടൺ: നൂറ്റാണ്ടിലെ ഏറ്റവും വലിയ ചുഴലിക്കാറ്റായേക്കാവുന്ന ‘മിൽട്ടൺ’ അമേരിക്കയിലെ ഫ്ലോറിഡയിൽ കരതൊടാനടുത്ത്. കാറ്റഗറി അഞ്ചിൽപെടുത്തിയ ചുഴലിക്കൊടുങ്കാറ്റ് ടാമ്പ, സെന്റ് പീറ്റേഴ്സ്ബർഗ്, സരസോട തീരങ്ങളിൽ 15 അടിവരെ ഉയരത്തിൽ തിരമാല ഉയർത്തുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച പുലർച്ചയോ വ്യാഴാഴ്ച രാവിലെയോ കരതൊടും.

257 കിലോമീറ്റർവരെ വേഗത്തിലെത്തുന്ന ‘മിൽട്ടൺ’ പശ്ചിമ-മധ്യ ഫ്ലോറിഡയിൽ ജനസാന്ദ്രതയുള്ള കേന്ദ്രങ്ങളിൽ വൻനാശം വിതക്കുമെന്നാണ് ആശങ്ക. 11 കൗണ്ടികളിൽനിന്നായി 59 ലക്ഷം പേരോട് ഒഴിഞ്ഞുപോകാൻ അന്ത്യശാസനം നൽകിയിട്ടുണ്ട്. നിരവധി പേരുടെ മരണത്തിനിടയാക്കി അടുത്തിടെ വൻ നാശം വിതച്ച ഹെലീൻ ചുഴലിക്കാറ്റിന്റെ ആഘാതത്തിൽനിന്ന് ഉണരുംമുമ്പാണ് യു.എസിനെ ഭീതിയിലാഴ്ത്തി വീണ്ടും ചുഴലിക്കാറ്റെത്തുന്നത്.

Tags:    
News Summary - Cyclone Milton to touch land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.