ഗസ്സക്ക് 100 മില്യൺ ഡോളറിന്റെ അടിയന്തര സഹായം ജി.സി.സി പ്രഖ്യാപിച്ചു

മസ്കത്ത്: ഗസ്സയിലെ ഫലസ്തീൻ ജനതക്ക് അടിയന്തര സഹായമായി ജി.സി.സി 100 മില്യൺ ഡോളർ നൽകും. ഗസ്സ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി മസ്‌കത്തിൽ നടന്ന ജി.സി.സി മന്ത്രിതല സമിതിയുടെ 43ാമത് അസാധാരണ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഫലസ്തീനികളെ അവരുടെ മണ്ണിൽനിന്ന് കുടിയിറക്കാനുള്ള ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകാനും സാധാരണക്കാരെ സംരക്ഷിക്കാനും തടവുകാരെ മോചിപ്പിക്കുന്നതിനും ഫലസ്തീൻ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകുന്നതിനും ജി.സി.സി ഊന്നൽ നൽകും. മനുഷ്യത്വരഹിതമായ ഉപരോധം അവസാനിപ്പിക്കണമെന്ന് മന്ത്രിതല സമിതി ആവശ്യപ്പെട്ടു. മരുന്നുകളും മാനുഷിക സഹായവും എത്തിക്കാൻ അനുവദിക്കണം. ഗസ്സയിലെ ഫലസ്തീനികൾക്കെതിരായ സൈനിക നടപടികളും അക്രമങ്ങളും അവസാനിപ്പിക്കണം. ഇസ്രായേൽ നടപടിക്കെതിരെ ബന്ധപ്പെട്ട പ്രാദേശിക പാർട്ടികളുമായി ജി.സി.സി ശ്രമങ്ങൾ തുടരും.


എല്ലാ കക്ഷികളും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും സ്ത്രീകളും കുട്ടികളും രോഗികളും പ്രായമായവരും ഉൾപ്പെടെ ബന്ദികളേയും നിരപരാധികളായ തടവുകാരേയും മോചിപ്പിക്കണമെന്നും മന്ത്രിതല സമിതി ആവശ്യപ്പെട്ടു.

Tags:    
News Summary - GCC announced emergency aid of 100 million dollars to Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.