സൻആ: ഇസ്രായേലിനെ ലക്ഷ്യമാക്കി ലബനാനിലെ ഹിസ്ബുല്ല നടത്തിയ ആക്രമണത്തെ പ്രകീർത്തിച്ച യമനിലെ ഹൂതികൾ തങ്ങളുടെ പ്രതികരണം പിറകെ വരുമെന്ന് മുന്നറിയിപ്പ് നൽകി. ഹിസ്ബുല്ല വാക്കുപാലിച്ചു. ശത്രുക്കൾക്ക് കാര്യമായി മുറിവുപറ്റിയിട്ടുണ്ട്. പ്രതിരോധ മുന്നണിക്ക് കരുത്തും ശേഷിയുമുണ്ടെന്ന് വ്യക്തമാണ്. യമനിൽനിന്നുള്ള പ്രതികരണത്തിന് കാത്തുകൊള്ളുക. സയണിസ്റ്റ് രാഷ്ട്രം ചെയ്യുന്ന അതിക്രമങ്ങൾക്ക് പ്രതികാരം ചെയ്യുമെന്ന തങ്ങളുടെ മുന്നറിയിപ്പ് സത്യമാണെന്ന് വരുന്ന രാപ്പകലുകൾ തെളിയിക്കും.
അതിനിടെ ഹിസ്ബുല്ലയെ അഭിനന്ദിച്ച് ഹമാസും രംഗത്തെത്തി. ഇസ്രായേലിന്റെ മുഖത്തേറ്റ അടിയാണ് ഹിസ്ബുല്ലയുടെ തിരിച്ചടി. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാണ് ഇസ്രായേൽ തീവ്രവാദവും കുറ്റകൃത്യങ്ങളും തുടരുന്നത്. ഫലസ്തീനികൾക്കും ലബനാൻ പൗരന്മാർക്കും എതിരായ ആക്രമണത്തിന് മറുപടി ലഭിക്കാതെ പോകില്ലെന്ന സന്ദേശം നൽകാൻ കഴിഞ്ഞു. ഇസ്രായേലിന്റെ ഒരു അധിനിവേശ ലക്ഷ്യവും നേടാൻ പോകുന്നില്ല. മേഖലയിലെ ഏതൊരു പ്രത്യാഘാതത്തിനും അമേരിക്കകൂടി ഉത്തരവാദിയാണെന്ന് ഹമാസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.