ഗസ്സയിൽ ഇസ്രായേൽ ബോംബിട്ട് തകർത്ത ക്രൈസ്തവ ദേവാലയത്തിൽ കൊല്ലപ്പെട്ട ബന്ധുക്കളായ വയോലയും യാരയും. മുൻ യു.എസ് റിപബ്ലിക്കൻ കോൺഗ്രസ് അംഗം ജസ്റ്റിൻ അമാഷിന്റെ (വലത്ത്) കുടുംബാംഗങ്ങളാണ് ഇരുവരും. (ജസ്റ്റിൻ അമാഷ് പങ്കുവെച്ച ചിത്രം)

ഗസ്സ ചർച്ചിൽ ഇസ്രായേൽ കൊന്നവരിൽ മുൻ യു.എസ് കോൺഗ്രസ് അംഗത്തിന്റെ കുടുംബവും

മിഷിഗൺ: ഗസ്സയിൽ ഇസ്രായേൽ ബോംബിട്ട് തകർത്ത ക്രൈസ്തവ ദേവാലയത്തിൽ കൊല്ലപ്പെട്ടവരിൽ മുൻ യു.എസ് റിപബ്ലിക്കൻ കോൺഗ്രസ് അംഗം ജസ്റ്റിൻ അമാഷിന്റെ കുടുംബവും. തന്റെ നിരവധി കുടുംബാംഗങ്ങൾ ഇന്നലെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ വധിക്കപ്പെട്ടതായി അദ്ദേഹം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.

‘ഗസ്സയിലെ സെന്റ് പോർഫിറിയസ് ഓർത്തഡോക്‌സ് പള്ളിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ എന്റെ നിരവധി ബന്ധുക്കൾ കൊല്ലപ്പെട്ടുവെന്നത് വളരെ സങ്കടത്തോടെ ഇപ്പോൾ സ്ഥിരീകരിച്ചു. ഈ ഫോട്ടോയിൽ കാണുന്ന വയോലയും യാരയും മരിച്ചവരിൽ ഉൾപ്പെടും’ -അദ്ദേഹം എക്‌സിൽ ഫോട്ടോ സഹിതം കുറിപ്പിട്ടു.

“ഫലസ്തീൻ ക്രിസ്ത്യൻ സമൂഹം വളരെയധികം സഹിച്ചു. ഞങ്ങളുടെ കുടുംബം വല്ലാതെ വേദനിക്കുന്നു. ഗസ്സയിലെ എല്ലാ ക്രിസ്ത്യാനികളെയും കഷ്ടപ്പെടുന്ന എല്ലാ ഇസ്രായേലികളെയും ഫലസ്തീനികളെയും -അവരുടെ മതമോ വംശമോ എന്തുമാകട്ടെ- ദൈവം കാക്കട്ടെ” -അമാഷ് കുറിച്ചു.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിലൊന്നായ ഗ്രീക്ക് ഓർത്തഡോക്സ് സെന്റ് പോർഫിറിയസ് പള്ളി സമുച്ചയത്തിൽ വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 18 പേരാണ് കൊല്ലപ്പെട്ടത്. 500ലേറെ പേർ അഭയം പ്രാപിച്ച പള്ളിക്കുനേരെയാണ് കണ്ണിൽചോരയില്ലാത്ത ആക്രമണം നടന്നത്.

ഗാസയിലെ തന്റെ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് താൻ ശരിക്കും ആശങ്കാകുലനായിരുന്നുവെന്ന് അമാഷ് വ്യക്തമാക്കി. ഫലസ്തീനിൽനിന്ന് അഭയാർത്ഥികളായി യു.എസിലേക്ക് പോയ കുടിയേറ്റ ക്രിസ്ത്യൻ ദമ്പതികളുടെ മകനാണ് അമാഷ്. പിതാവ് ഫലസ്തീൻ വംശജനും മാതാവ് സിറിയൻ വംശജയുമാണ്.

2011 മുതൽ 2021 വരെ മിഷിഗണിൽ റിപ്പബ്ലിക്കൻ പ്രതിനിധിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, കോൺഗ്രസ് അംഗമായ ചുരുക്കം ചില ഫലസ്തീൻ-അമേരിക്കൻ വംശജരിൽ ഒരാളാണ്.

ഇപ്പോഴും ആരാധന നടക്കുന്ന ലോകത്തെ ഏറ്റവും പഴക്കം ചെന്ന ക്രൈസ്തവ ആരാധനാലയങ്ങളിലൊന്നാണ് ആക്രമണത്തിനിരയായ ഗസ്സയിലെ സെന്റ് പോർഫിറിയോസ് ചർച്ച്. ഭൂരിഭാഗവും ക്രൈസ്തവ വിശ്വാസികളായ അഞ്ഞൂറോളം പേർ അഭയം തേടിയ സെന്റ് പോർഫിറിയോസിൽ ഒട്ടേറെ പേർ കൊല്ലപ്പെട്ടുവെന്ന് ഫലസ്തീൻ ക്രോണിക്കിൾ പറഞ്ഞു.

ജറൂസലം ആസ്ഥാനമായ ഗ്രീക് ഓർത്തഡോക്സ് പാത്രിയാർക്കേറ്റിന്റെ കീഴിലുള്ളതാണ് ചർച്ച്. ഇസ്രായേൽ ചെയ്തിയെ പാത്രിയാർക്കേറ്റ് അപലപിച്ചു. ‘‘ഇസ്രായേൽ ബോംബാക്രമണത്തിൽ വീടു നഷ്ടപ്പെട്ട നിരപരാധികളായ സ്ത്രീകൾക്കും കുട്ടികൾക്കും അഭയം നൽകിയ ചർച്ചുകളും അഭയകേന്ദ്രങ്ങളും ലക്ഷ്യമിടുന്നത് യുദ്ധക്കുറ്റമാണ്. ഇത് അവഗണിക്കാൻ കഴിയില്ല’’ -പാത്രിയാർക്കേറ്റ് വ്യക്തമാക്കി.

എ.ഡി 425ൽ നിർമിച്ച ക്രൈസ്തവ ദേവാലയത്തിന്റെ സ്ഥാനത്ത് 1150ൽ സ്ഥാപിതമായതാണ് ബിഷപ് പോർഫിറിയോസിന്റെ പേരിലുള്ള ചർച്ച്. അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ ചർച്ചാണെന്നും പറയപ്പെടുന്നുണ്ട്. 1500 വർഷം മുമ്പ് ഗസ്സയിലെ ക്രൈസ്തവ വിശ്വാസികളുടെ ഇടയനായിരുന്നു പോർഫിറിയോസ്.

Tags:    
News Summary - Israel Palestine conflict: Former US congressman Justin Amash mourns family killed in Israeli strike on Gaza church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.