സർവേകളിൽ ട്രംപിനെ പിന്നിലാക്കി കമല ഹാരിസ്; ഡെമോക്രാറ്റിക് സ്ഥാനാർഥിക്ക് മികച്ച നേട്ടം

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന സർവേകളിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിന് മുൻതൂക്കം. ഏറ്റവും അവസാനം പുറത്തുവന്ന സർവേയിലും റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപുമായുള്ള പോരാട്ടത്തിൽ സ​ർവേകളിൽ വ്യക്തമായ മേൽക്കൈ കമല ഹാരിസനാണ്.

ഫോർതേർട്ടിഎയിറ്റ് എന്ന ​തെരഞ്ഞെടുപ്പ് വിശകലന സൈറ്റാണ് വെള്ളിയാഴ്ച രാവിലെ ഇതുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ സർവേ ഫലം പുറത്ത് വിട്ടത്. ഇതുപ്രകാരം ദേശീയതലത്തിൽ കമല ഹാരിസ് ട്രംപിനേക്കാളും 2.1 പോയിന്റുകൾക്ക് മുന്നിലാണ്.

മിഷിഗൺ സ്റ്റേറ്റിൽ കമല ഹാരിസിന് രണ്ട് പോയിന്റ് ലീഡുണ്ട്. വിസ്കോസിനിൽ 1.8 പോയിന്റും പെൻസിൽവാനിയയിൽ 1.1 പോയിന്റും ലീഡുണ്ട്. അരിസോണ, ജോർജിയ എന്നീ സ്റ്റേറ്റുകളിൽ നേരിയ ലീഡ് മാത്രമാണ് ഉള്ളത്. നോർത്ത് കരോളിനയിൽ മൂന്ന് പോയിന്റിന്റെ ലീഡ് ട്രംപിനുണ്ട്. നേവാദിയയിൽ ഇരുവരും ഒപ്പത്തിനൊപ്പമാണ്.

നേരത്തെ പുറത്ത് വന്ന സി.ബി.എസ്, ബ്ലുംബെർഗ് പോളുകളിലും ട്രംപിനേക്കാളും മുൻതൂക്കം കമലഹാരിസനാണ് ഉള്ളത്. മത്സരത്തിൽ നിന്നും നിലവിലെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പിന്മാറിയതോടെയാണ് കമല ഹാരിസ് സ്ഥാനാർഥിയായി എത്തിയത്. ഇതോടെ ട്രംപിനുള്ള മേൽക്കൈ നഷ്ടമാവുകയായിരുന്നു.

Tags:    
News Summary - Polls show Kamala Harris building lead over Trump in 2024 election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.