ഷേർ മുഹമ്മദ് അബ്ബാസ് സ്താനിക്സായി

'സുപ്രധാന രാജ്യം'; ഇന്ത്യയുമായുള്ള വ്യാപാര-രാഷ്ട്രീയ-സാംസ്കാരിക ബന്ധം തുടരുമെന്ന് താലിബാൻ

കാബൂൾ: ഇന്ത്യയുമായുള്ള രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ബന്ധം തുടരാൻ അഫ്ഗാനിസ്താൻ ആഗ്രഹിക്കുന്നതായി താലിബാൻ നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്താനിക്സായി. രാജ്യഭരണം പിടിച്ചതിന് ശേഷം ഇതാദ്യമായാണ് താലിബാ‍െൻറ ഉന്നതനേതാവ് ഇതുസംബന്ധിച്ച പ്രസ്താവന നടത്തുന്നത്. ഇന്ത്യയുമായുള്ള വ്യാപാരബന്ധം താലിബാൻ അവസാനിപ്പിച്ചതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ശനിയാഴ്ച താലിബാ‍െൻറ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട 46 മിനിറ്റുള്ള പഷ്തു ഭാഷയിലുള്ള വിഡിയോയിലാണ് താലിബാൻ നേതാവ് നിലപാട് വ്യക്തമാക്കിയത്. ശരീഅ അടിസ്ഥാനത്തിലുള്ള ഇസ്ലാമിക ഭരണം അഫ്ഗാനിൽ സ്ഥാപിക്കും. ഇന്ത്യ, പാകിസ്താൻ, ചൈന, റഷ്യ എന്നീ മേഖലയിലെ പ്രധാന രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്ന കാര്യങ്ങളും വിഡിയോയിൽ പറയുന്നു.

ഉപഭൂഖണ്ഡത്തിലെ സുപ്രധാന രാജ്യമാണ് ഇന്ത്യ. അവരുമായി മുൻകാലത്തെ പോലെതന്നെ സാംസ്കാരിക-സാമ്പത്തിക-വ്യാപാര ബന്ധം ഉണ്ടാക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ പാക് മാധ്യമങ്ങളോട് സംസാരിക്കവെ താലിബാൻ വക്താവ് സുഹൈൽ ഷഹീനും സബീഉല്ല മുജാഹിദും ഇന്ത്യയുമായുള്ള നിലപാട് സംബന്ധിച്ച് പറഞ്ഞിരുന്നു. എന്നാൽ, ഇതാദ്യമായാണ് ഒരു ഉന്നതനേതാവ് മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം സംബന്ധിച്ച് പ്രസ്താവന നടത്തിയത്.

Tags:    
News Summary - Want to continue our political, trade ties with India: Taliban leader Stanekzai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.