Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അണക്കെട്ടുകൾ നിറയുന്നു; ഏത് സാഹചര്യവും േനരിടാൻ സജ്ജമെന്ന്

text_fields
bookmark_border

തിരുവനന്തപുരം: മഴ കനത്തതോടെ അണക്കെട്ടുകൾ നിറയുന്നു. സംഭരണശേഷി കുറഞ്ഞ നിരവധി അണെക്കട്ടുകൾ തുറന്നു. ഇടുക്കി അടക്കം വലിയ അണക്കെട്ടുകളിൽ സുരക്ഷിത നിലയിലാണ് ജലനിരപ്പ്. വൈദ്യുതി ബോർഡിെൻറ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 84 ശതമാനം വെള്ളമുണ്ട്. 3490.57 ദശലക്ഷം യൂനിറ്റ് വൈദ്യുതിയുണ്ടാക്കാനുള്ള വെള്ളമാണിത്. നീരൊഴുക്ക് ശക്തമായി തുടരുന്നു. ഏറ്റവും വലിയ സംഭരണിയായ ഇടുക്കി 85 ശതമാനം നിറഞ്ഞു. ശബരിഗിരി പദ്ധതിയിലെ പമ്പ-കക്കി അടക്കം അണക്കെട്ടുകളിൽ 84 ശതമാനം വെള്ളമുണ്ട്. ഷോളയാർ 98, ഇടമലയാർ 84, കുണ്ടള 91, മാട്ടുപ്പെട്ടി 91, കുറ്റ്യാടി 40, താരിയോട് 82, ആനയിറങ്കൽ 74, പൊന്മുടി 77, നേര്യമംഗലം 97, പെരിങ്ങൽ 89, േലാവർപെരിയാർ 100 ശതമാനം എന്നിങ്ങനെയാണ് വൈദ്യുതി ബോർഡ് അണക്കെട്ടുകളിലെ ജലനിരപ്പ്.

ജലവിഭവ വകുപ്പിെൻറ മംഗലം, വഴാനി, പിച്ചി, മീങ്കര, ചുള്ളിയാർ, നെയ്യാർ, പോത്തുണ്ടി, ചിമ്മണി ഡാമുകൾ തുറന്നു. മറ്റ് നിരവധി അണക്കെട്ടുകളിലും ജലനിരപ്പ് കുറക്കാൻ ക്രമീകരണമായി. െപരിങ്ങൽകുത്ത്, കല്ലാർകുട്ടി അടക്കമുള്ളവ തുറന്നു. ജലനിലയങ്ങളിൽ വൈദ്യുതി ഉൽപാദനം വർധിപ്പിച്ചു. ഇടുക്കിയിൽ 10.27 ദശലക്ഷം യൂനിറ്റും ശബരിഗിരിയിൽ 5.41 ദശലക്ഷം യൂനിറ്റുമാണ് തിങ്കളാഴ്ച ഉൽപാദനം. കുറ്റ്യാടി, നേര്യമംഗലം, പെരിങ്ങൽകുത്ത്, േലാവർപെരിയാർ അടക്കമുള്ളവയിൽ പരമാവധി ഉൽപാദനം നടക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rain

Full Story

Next Story