Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
karipur flight crash
cancel
camera_alt

കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനം

Homechevron_rightNewschevron_rightIndiachevron_rightകരിപ്പൂരിൽ...

കരിപ്പൂരിൽ ലാൻഡിങ്ങിനിടെ വിമാനം തകർന്ന് രണ്ടായി പിളർന്നു; പൈലറ്റടക്കം 18 മരണം

text_fields
bookmark_border

കരിപ്പൂർ: മൂന്നാറിലെ രാജമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളം വിറങ്ങലിച്ചു നിൽക്കേ ഇടിത്തീയായി മറ്റൊരു ദുരന്തം കൂടി. കോരിച്ചൊരിയുന്ന മഴക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽനിന്ന് തെന്നിമാറി പിളർന്നുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പത്തോളം പേരുടെ നില ഗുരുതരമാണ്. യാത്രക്കാരിൽ 10 കുട്ടികളും രണ്ട് പൈലറ്റുമാരും അഞ്ച് ജീവനക്കാരുമുണ്ട്. 

പൈലറ്റ് ദീപക് ബസന്ത് സാെഠ, സഹ പൈലറ്റ് അഖിലേഷ്, കുന്ദമംഗലം പിലാശ്ശേരി മേലെ മരുതക്കോട്ടിൽ ഷറഫുദ്ദീൻ (35), ബാലുശ്ശേരി കോക്കല്ലൂർ ചേരിക്കാപറമ്പിൽ രാജീവൻ (61), പാലക്കാട് മുഹമ്മദ് റിയാസ് (23), തിരൂർ സഹീർ സഈദ് (38), ഹൈമ (നാല്), കോട്ടൂർ നരയംകുളം കുന്നോത്ത് ജാനകി (55), നാദാപുരം മനാൽ അഹമ്മദ് (25), എടപ്പാൾ ലൈലാബി (51),കോഴിക്കോട് നല്ലളം ശാന്ത, വെള്ളിമാട്കുന്ന് നിജാസിെൻറ ഭാര്യ കക്കാട് മഞ്ചറ സാഹിറബാനു (30), ഇവരുടെ ഒരു വയസ്സുള്ള മകൻ അസം മുഹമ്മദ്, മലപ്പുറം വളാഞ്ചേരി സ്വദേശി സുധീർ വാര്യത്ത് (45) എന്നിവരെയാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞത്. കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ 110 പേർ ചികിൽസയിലാണ്.

ദുബൈയിൽനിന്ന് 191 പേരുമായെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് എ.എക്സ്.ബി 1344-ബി 737 വിമാനമാണ് വെള്ളിയാഴ്ച രാത്രി 7.41ന് അപകടത്തിൽപ്പെട്ടത്. റൺവേ 10ൽ ലാൻഡ് ചെയ്ത വിമാനം തെന്നിമാറി തറയിട്ടാൽ ഭാഗത്ത് 35 അടി താഴ്ചയിലേക്ക് പതിച്ച് പിളരുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. വിമാനത്തിന് തീപിടിക്കാതിരുന്നതാണ് വൻ ദുരന്തം ഒഴിവാക്കിയത്.

കനത്ത മഴ രക്ഷാപ്രവർത്തനത്തെ ബാധിച്ചു. പൈലറ്റിന് ദൂരക്കാഴ്ച കുറഞ്ഞതിനാൽ ടച്ച് ഡൗൺ പോയൻറ് മാറിയതാകാം അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. റൺവേ പിന്നിട്ട വിമാനം, റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) 240 മീറ്ററും കടന്നാണ് വൻ താഴ്ചയിലേക്ക് നിലംപതിച്ചത്.

മുപ്പത് വർഷത്തോളം പ്രവർത്തി പരിചയമുള്ളയാളായിരുന്നു പൈലറ്റ് എന്ന് എയർ ഇന്ത്യ അറിയിച്ചു. മഹാരാഷ്ട്ര സ്വദേശിയായ പൈലറ്റ് ദീപക് വസന്ത് സാദെ അപകടസ്ഥലത്ത് തന്നെ മരിച്ചു. കടുത്ത മഴ കാരണമാണ് അപകടം എന്നാണ് കരുതുന്നത്. വന്ദേഭാരത് മിഷനിലുള്ള സർവീസാണ് അപകടത്തിൽപെട്ടത്.

രണ്ട് പേരുടെ മൃതദേഹം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ആണ്. ആറു പേരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ്. ക്രസൻറ് ആശുപത്രിയിൽ ആണ് ഒരു മൃതദേഹം. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ മരിച്ചിട്ടുണ്ട്.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി, കോഴിക്കോട് ബേബി മെമ്മോറിയൽ, കോഴിക്കോട് മിംസ്, കോഴിക്കോട് മെയ്ത്ര, കൊണ്ടോട്ടി ക്രസൻറ് ആശുപത്രി, റിലീഫ് ആശുപത്രി, മലപ്പുറം എം.ബി.എച്ച്, കോട്ടക്കൽ അൽമാസ് തുടങ്ങിയ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.


Show Full Article

Live Updates

  • 7 Aug 2020 5:28 PM GMT

    മെഡിക്കൽ കോളജിൽ രക്തം ആവശ്യം

    കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒ നെഗറ്റീവ്, ഒ പോസിറ്റീവ് രക്തം ആവശ്യമുണ്ട്. നൽകാൻ സന്നദ്ധതയുള്ളവർ ആശുപത്രിയിൽ ഉടൻ എണ്ണം. ഫോൺ നമ്പർ 8547616121 

  • 7 Aug 2020 5:26 PM GMT

    രക്തം ഉടൻ ആവശ്യമുണ്ട്

    കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ ഒ നെഗറ്റീവ് രക്തം ഉടൻ ആവശ്യമുണ്ട്. നൽകാൻ സന്നദ്ധതയുള്ളവർ ഉടൻ ഹോസ്പിറ്റലിൽ എത്തുക. ബന്ധപ്പെടേണ്ട നമ്പർ 9446344326, 9496042881. 

  • 7 Aug 2020 5:22 PM GMT

    മരിച്ചവരിൽ തിരൂർ പാലക്കാട് സ്വദേശികളും

    സഹീർ സെയ്ദ് (38 വയസ്) തിരൂർ, രാജീവൻ കോഴിക്കോട്, ഷറഫുദ്ദീൻ കോഴിക്കോട്, മുഹമ്മദ് റിയാസ് (23) പാലക്കാട് എന്നിവർ മരിച്ചവരിൽ ഉൾപ്പെടും.

  • 7 Aug 2020 5:15 PM GMT

    നിരവധി പേർ ചികിത്സയിൽ

    ബേബി മെമോറിയൽ ആശുപത്രിയിൽ 18 പേരും മിംസ് ആശുപത്രിയിൽ 36 പേരുമാണ് ചികിത്സയിലുള്ളത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 20 പേരുമാണ് ചികിത്സയിലുള്ളത്. 

  • 7 Aug 2020 5:12 PM GMT

    മരണം 16 ആയി

    അപകടത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. സ്വകാര്യ ആശുപത്രികളിലായി 10 പേർ മരിച്ചു.

  • യാത്രക്കാരുടെ പേരുവിവരം പുറത്തുവിട്ടു
    7 Aug 2020 5:09 PM GMT

    യാത്രക്കാരുടെ പേരുവിവരം പുറത്തുവിട്ടു

    കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപെട്ട വിമാനത്തിലെ യാത്രക്കാരുടെ പേരുവിവരം പുറത്തുവിട്ടു. കുട്ടികളടക്കം 191 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

  • 7 Aug 2020 5:06 PM GMT

    രാഹുൽ ഗാന്ധി അനുശോചിച്ചു

    ന്യൂഡൽഹി: കരിപ്പുർ എയർപോർട്ടിൽ റൺവേയിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് വീണ് വിമാനം തകർന്ന അപകടത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി അനുശോചിച്ചു. ‘കോഴിക്കോട് എയർപോർട്ടിലുണ്ടായ വിമാന ദുരന്തത്തിെൻറ അങ്ങേയറ്റം ദുഃഖകരമായ വാർത്ത ഞെട്ടലുളവാക്കുന്നതാണ്. അപകടത്തിൽ മരിച്ചവരുടെ ബന്ധുമിത്രാദികളെ എെൻറ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിേക്കറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.’ -രാഹുൽ ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും അപകടത്തിൽ അനുശോചിച്ചു. 

  • 14 പേർ മരിച്ചതായി വാർത്ത ഏജൻസി
    7 Aug 2020 5:03 PM GMT

    14 പേർ മരിച്ചതായി വാർത്ത ഏജൻസി

    അപകടത്തിൽ 14 പേർ മരിച്ചതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. 123 പേർക്ക് പരിക്കേറ്റു. 15 പേരുടെ നില അതീവ ഗുരുതരം. 

Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#AIR CRASH KERALA#flight accident#air india express
Next Story