ബൈഡൻ 238, ട്രംപ് 213; വിസ്കോൻസിനിലും മിഷിഗണിലും ബൈഡന് ലീഡ്
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അന്തിമഫലം വൈകുന്നു. പ്രവചനങ്ങളെ അപ്രസക്തമാക്കി വിധിനിർണയം നിയമ യുദ്ധത്തിലേക്ക് കടക്കുമെന്നും സൂചനയുണ്ട്. തെരഞ്ഞെടുപ്പിൽ വലിയ തട്ടിപ്പ് നടന്നുവെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുമ്പേ ട്രംപ് സ്വയം വിജയം പ്രഖ്യാപിക്കുകയും ചെയ്തു. ട്രംപിന് മറുപടിയായി ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനും രംഗത്തെത്തി. വോട്ടെണ്ണൽ തടയാനുള്ള ശ്രമത്തെ പരാജയപ്പെടുത്തുമെന്നും നിയമസംഘം തയാറായിക്കഴിഞ്ഞുവെന്നും ബൈഡൻ പറഞ്ഞു.
538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 238 നേടി ബൈഡൻ ലീഡ് ചെയ്യുകയാണ്. 213 വോട്ട് നേടിയ ട്രംപ് വലിയ തിരിച്ചുവരവാണ് കാഴ്ചവെച്ചത്. പ്രസിഡന്‍റ് പദത്തിലേറാൻ 270 ഇലക്ടറൽ വോട്ടാണ് വേണ്ടത്.
ഡോണൾഡ് ട്രംപിന്റെ വിജയസാധ്യത ഇങ്ങനെ
ഇതുവരെ ലഭിച്ചത് 213 ഇലക്ടറൽ വോട്ടുകൾ. ഇനി എണ്ണാനുള്ള െപൻസൽവേനിയയിലാണ് പ്രധാന പ്രതീക്ഷ. ഇവിടെ 20 ഇലക്ടറൽ വോട്ടുകളുണ്ട്. ഇതിന് പുറമെ മറ്റു മൂന്ന് സംസ്ഥാനങ്ങൾകൂടി അനുകൂലമായാൽ 270 എന്ന മാജിക് നമ്പർ നേടാനാവും. പെൻസൽവേനിയ കിട്ടിയില്ലെങ്കിൽ അഞ്ചു സംസ്ഥാനങ്ങളിലെ ഇലക്ടറൽ വോട്ട് പൂർണമായി ലഭിേക്കണ്ടിവരും.
ജോ ബൈഡന്റെ വിജയസാധ്യത ഇങ്ങനെ
270 ഇലക്ടറൽ വോട്ടിലേക്കെത്താൻ 32 എണ്ണം കൂടെ ഇനി ലഭിക്കണം. പെൻസൽവേനിയയും മിഷിഗണും തുണച്ചാൽ 36 ഇലക്ടറൽ വോട്ട് നേടി ജയം. പെൻസൽവേനിയ നഷ്ടപ്പെട്ടാൽ മിഷിഗൺ, വിസ്കോൺസൻ, െനവാഡ എന്നീ സംസ്ഥാനങ്ങളിൽ ജയിക്കണം. ഇവിടങ്ങളിൽ നേരിയ ലീഡുണ്ട്്. നോർത്ത് കരോലൈനയും ജോർജിയയും പിടിക്കാനായാൽ വിജയമുറപ്പിക്കാനാവും.
പത്ത് ശതമാനത്തിൽ താഴെ മാത്രം വോട്ട് എണ്ണാൻ ബാക്കിയുള്ളത് നാല് സംസ്ഥാനങ്ങളിലാണ്. വിസ്കോൺസിൻ, ജോർജിയ, നോർത്ത് കരോലിന, മിഷിഗൺ എന്നിവയാണിത്. ജോർജിയയിലും നോർത്ത് കരോലിനയിലും ട്രംപിന് വ്യക്തമായ ലീഡുണ്ട്. വിസ്കോൻസിനിലും മിഷിഗണിലും ബൈഡന് ലീഡുണ്ട്.
അരിസോണ, കാലിഫോണിയ, വാഷിങ്ടൺ, ന്യൂയോർക്, ഇല്ലിനോയ്, മെയ്ൻ, മിനിസോട്ട, ഹവായ് എന്നീ സംസ്ഥാനങ്ങളിൽ ബൈഡൻ വിജയിപ്പോൾ, ഫ്ളോറിഡ, ഒഹയോ, മിസോറി, ടെക്സാസ്, അയോവ, മൊണ്ടാന, യൂട്ടാ എന്നീ സംസ്ഥാനങ്ങൾ ട്രംപ് നേടി.
വിശ്വാസം നിലനിർത്തുന്നുവെന്നും ഈ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പോകുന്നുവെന്നും ജോ ബൈഡൻ പ്രതികരിച്ചിരുന്നു. എല്ലായിടത്തും നല്ലതുമാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ ജനപ്രതിനിധി സഭയായ കോൺഗ്രസിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്. 188 സീറ്റ് നേടിയ ഡെമോക്രാറ്റിക് പാർട്ടി ലീഡ് ചെയ്യുന്നു. 181 സീറ്റുകളാണ് റിപ്പബ്ലിക്കൻ പാർട്ടി നേടിയത്.
യു.എസ്. കോൺഗ്രസിൽ ഭൂരിപക്ഷം കിട്ടാൻ 218 സീറ്റ് വേണം. ഉപരിസഭയായ സെനറ്റിൽ 47 വീതം സീറ്റുകളാണ് ഇരു പാർട്ടികളും നേടിയത്. 100 അംഗ സെനറ്റിൽ 51 സീറ്റ് വേണം ഭൂരിപക്ഷം ലഭിക്കാൻ.
ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് പ്രതിനിധി രാജ കൃഷ്ണമൂർത്തി വീണ്ടും യു.എസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇത് തുടർച്ചയായ മൂന്നാം തവണയാണ് 47കാരനായ രാജ കൃഷ്ണമൂർത്തി ഇല്ലിനോയിസിൽ നിന്നും വിജയിക്കുന്നത്. രാജ കൃഷ്ണമൂർത്തിയുടെ രക്ഷിതാക്കൾ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. 2016ലാണ് അദ്ദേഹം ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്.
ഇന്ത്യൻ വംശജരായ അമി ബേര കാലിഫോർണിയയിൽ നിന്നും അഞ്ചാം തവണയും റോ ഖന്ന മൂന്നാം തവണയും ജനപ്രതിനിധി സഭയിലേക്ക് മത്സരിക്കുന്നുണ്ട്.കോൺഗ്രസ് അംഗം പ്രമിള ജയ്പാൽ വാഷിങ്ടണിൽ നിന്ന് മൂന്നാം തവണയും ഡോ. ഹിരൽ തിപിർനേനി അരിസോണയിലും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി ശ്രീ കുൽകർനി ടെക്സസിലും മത്സര രംഗത്തുണ്ട്.
ഡെമോക്രാറ്റ് അംഗം ഇലാൻ ഉമർ രണ്ടാം തവണയും യു.എസ് ജനപ്രതിനിധി സഭയിലേക്ക് വിജയിച്ചു. മിനിസോട്ടയിലെ ഫിഫ്ത്ത് ഡിസ്ട്രിക്റ്റിൽനിന്ന് 2018ലാണ് ആദ്യം ഇലാൻ ജനപ്രതിനിധി സഭയിലെത്തുന്നത്. ജനപ്രതിനിധി സഭയിലെത്തുന്ന ആദ്യ സൊമാലി -അമേരിക്കൻ വംശജ കൂടിയാണ് ഇവർ.
അമേരിക്കയിൽ വിവാദമായ 'ക്യുഅനോൺ' ഗൂഢാലോചന സിദ്ധാന്തത്തെ പിന്തുണക്കുന്ന മാർജോറി ടെയ്‌ലർ ഗ്രീൻ യു.എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായിരുന്ന ഗ്രീൻ ജോർജിയയിലെ 14മത് ജില്ലയിൽ നിന്നാണ് വിജയിച്ചത്. ഗ്രീന്‍റെ എതിരാളി ഡെമോക്രാറ്റിക് സ്ഥാനാർഥി മൽസരത്തിൽ നിന്ന് സെപ്റ്റംബറിൽ പിന്മാറിയിരുന്നു.
ഡെമോക്രാറ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ മിഷിഗൻ സംസ്ഥാനത്തെ 13ാം ജില്ലയിൽ നിന്ന് ജനവിധി തേടുന്ന മുസ് ലിം-അമേരിക്കൻ സ്ഥാനാർഥിയായ റാഷിദ തലൈബ് ലീഡ് ചെയ്യുന്നു. 64.34 ശതമാനം വോട്ട് എണ്ണിയപ്പോൾ 66.5 ശതമാനം വോട്ട് നേടി ഡെമോക്രാറ്റിക് സ്ഥാനാർഥി റാഷിദ ലീഡ് ചെയ്യുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിലെ ഡേവിഡ് ഡുഡെഹോഫർ 29.4 ശതമാവും സാം ജോൺസൺ 2.5 ശതമാനവും വോട്ട് നേടി.
അമേരിക്കൻ വംശജരല്ലാത്തവരും കറുത്ത വർഗക്കരായ അമേരിക്കക്കാരും ബൈഡന് വോട്ട് ചെയ്തെന്നാണ് അഭിപ്രായ സർവേകൾ സുചിപ്പിക്കുന്നത്. സ്ത്രീ വോട്ടർമാർക്കിടയിലും വെള്ളക്കാരല്ലാത്ത വോട്ടർമാർക്കിടയിലും ബൈഡനാണ് സ്വാധീനം. അതേസമയം, അമേരിക്കൻ വംശജർ, 65 വയസിനു മുകളിൽ പ്രായമുള്ളവർ, ബിരുദമില്ലാത്തവർ എന്നീ വിഭാഗങ്ങൾക്കിടയിൽ ട്രംപിന് അനുകൂലമായി നിലപാട് സ്വീകരിച്ചെന്നാണ് റിപ്പോർട്ട്.
Live Updates
- 4 Nov 2020 6:11 AM GMT
നീരജ് ആൻറണി ഓഹിയോ സ്റ്റേറ്റ് സെനറ്റിലേക്ക്
റിപബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിച്ച നീരജ് ആൻറണി ഓഹിയോ സ്റ്റേറ്റ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഓഹിയോ സ്റ്റേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനാണ് 29കാരനായ നീരജ്.
- 4 Nov 2020 5:43 AM GMT
േഫ്ലാറിഡയിൽ ട്രംപ്
േഫ്ലാറിഡയിലെ 29 ഇലക്ട്രൽ സീറ്റുകളും ട്രംപ് സ്വന്തമാക്കിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. േഫ്ലാറിഡയിലെ വിജയം ട്രംപിന് നിർണായകമാകുമെന്ന് കരുതുന്നത്
- 4 Nov 2020 5:34 AM GMT
പ്രസംഗത്തിനൊരുങ്ങി ബൈഡൻ
ഫലത്തിൽ അനിശ്ചിതത്വത്തം തുടരുന്നതിനിടെ ഡെലാവറിലെ ചേസ് സെൻറിൽ ബൈഡൻ പ്രസംഗിച്ചേക്കും
- 4 Nov 2020 5:16 AM GMT
വിർജീനിയയിൽ ബൈഡൻ
വിർജീനിയയിൽ ബൈഡന് മുന്നേറ്റം. കഴിഞ്ഞ വർഷം ഹിലരി ക്ലിൻറൺ വിജയിച്ച സ്ഥലമാണിത്.
- 4 Nov 2020 5:08 AM GMT
ഓഹിയോയിൽ വീണ്ടും ട്രംപ്
18 ഇലക്ട്രറൽ ഡെലിഗേറ്റുകളുള്ള നിർണായക സംസ്ഥാനമായ ഓഹിയോയിൽ ട്രംപിന് മുന്നേറ്റം. കഴിഞ്ഞവർഷം എട്ട് ശതമാനത്തിലേററെ വോട്ട് നേടി ഇവിടെ ട്രംപ് വിജയിച്ചിരുന്നു. 89 % വോട്ടെണ്ണിയപ്പോൾ ട്രംപിന് 53 ശതമാനവും ബൈഡന് 45 ശതമാനവുമാണുള്ളത്.
- 4 Nov 2020 4:50 AM GMT
ഇൽഹാൻ ഉമറിന് വിജയം
ഡെമോക്രാറ്റിക് സ്ഥാനാർഥി ഇൽഹാൻ ഉമറിന് വിജയം. റിപ്പബ്ലിക് സ്ഥാനാർഥി ലാസി ജോൺസണെ പരാജയപ്പെടുത്തിയാണ് ഒമറിൻെറ വിജയം.
- 4 Nov 2020 4:02 AM GMT
കാൻസാസിൽ ട്രംപിന് വിജയം
കാൻസാസിൽ ട്രംപിന് മുന്നേറ്റം. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കാൻസാസിൽ ട്രംപ് വിജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.