സിവിക് ചന്ദ്ര​െൻറ പേരിലുള്ള പീഡനക്കേസ്: ഇ​േൻറൺ കമ്മിറ്റി റിപ്പോർട്ട് തള്ളി

കോഴിക്കോട്: എഴുത്തുകാരൻ സിവിക്ചന്ദ്രന്റെ പേരിലുള്ള പീഡനക്കേസിൽ പാഠഭേദം നൽകിയ ഇന്റേണൽ കമ്മിറ്റി അന്വേഷണറിപ്പോർട്ടിന് തിരിച്ചടി. ലേബർകമ്മിഷണർ റിപ്പോർട്ട് റദ്ദാക്കി. കോഴിക്കോട് റീജണൽ ജോയന്റ്‌ ലേബർ കമ്മിഷണറുടെ ഓഫീസിൽ അതിജീവിത നൽകിയ അപ്പീൽ പരിഗണിച്ചാണ് ഈ ഉത്തരവുണ്ടായത്. ഇതോടെ, പരാതിക്കാരിക്ക് പുതിയ പരാതിനൽകാം.

ജുഡീഷ്യൽ അധികാരികൾക്ക്‌ മുമ്പിൽ സമർപ്പിച്ച റിപ്പോർട്ട്‌ ചട്ടവിരുദ്ധമായി രൂപവത്കരിച്ച ഒരുകമ്മിറ്റി നൽകിയതാണെന്നായിരുന്നു അതിജീവിത പറഞ്ഞത്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമത്തെ ദുർബലപ്പെടുത്തുന്നതരത്തിൽ സിവിക് ചന്ദ്രൻ അനുകൂലമായറിപ്പോർട്ട് ഉണ്ടാക്കുകയായിരുന്നുവെന്നും വിമർശിച്ചു. ലൈംഗികാതിക്രമക്കേസുകളിൽ 2013-ലെ നിയമപ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ചല്ല ഇന്റേണൽ കമ്മിറ്റി രൂപവത്കരിച്ചതെന്നും ലേബർകമ്മിഷണറെ ബോധ്യപ്പെടുത്തി.

നിയമത്തിലെ വകുപ്പ് നാല്-പ്രകാരം മിനിമം നാലംഗങ്ങൾ കമ്മിറ്റിയിലുണ്ടാവണം. ഒരു എക്സ്റ്റേണൽ അംഗവും പ്രിസൈഡിങ് ഒാഫീസറും വേണമെന്നും വ്യവസ്ഥയുണ്ട്. തൊഴിലുടമയുടെപേരിലാണ് പരാതിയെങ്കിൽ കലക്ടർ അധ്യക്ഷതവഹിക്കുന്ന ലോക്കൽ കമ്മിറ്റിയാണ് കേസുകൾ പരിഗണിക്കേണ്ടതെന്നും നിയമമുണ്ട്.

Tags:    
News Summary - Civic Chandran molestation case: Internal Committee report rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.