ഇരയെ കീറിമുറിക്കുമ്പോള്‍ അത് ബാധിക്കുന്നത് അവരുടെ ചുറ്റുമുള്ളവരെ കൂടി! നവ്യ നായരുടെ പോസ്റ്റ് ചർച്ചയാവുന്നു

 നധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ ഐ. ആർ.എസ്. ഉദ്യോഗസ്ഥൻ സച്ചിൻ സാവന്ദുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങളിൽ മൗനം വെടിഞ്ഞ് നവ്യ നായർ. നബീർ ബേക്കർ എന്ന ആരാധകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തുകൊണ്ടാണ് നടിയുടെ പ്രതികരണം.

വാർത്ത എൻഫോഴ്സ്മന്റെ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ തന്നെ നിഷേധിച്ചിട്ടുണ്ടെന്നും ഇരയെ സൈബറിടത്തില്‍ അപമാനിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നുവെന്നും ആരാധകൻ നവ്യയെ ടാഗ് ചെയ്തുകൊണ്ട് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

'കഴിഞ്ഞ കുറച്ച് ദിവസമായി മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ തന്നെ ആ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. എന്നാൽ മാധ്യമങ്ങള്‍ അത് പിന്തുടർന്നതോടെ ആ വാര്‍ത്ത മുങ്ങിപ്പോവുകയും ചെയ്തു. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ പൗരന്മാരെ മാനസികമായി കൊല്ലുകയാണ്.

വാര്‍ത്തകള്‍ കാട്ടു തീ പോലെ പടരുന്നു. കടലിലേക്ക് കല്ലെറിയുമ്പോള്‍ അതെത്ര ആഴത്തിലേക്കാണ് ചെന്നു വീഴുക എന്ന് തിരിച്ചറിയണം. വാര്‍ത്തയിലെ ഇരയുടെ പങ്കാളിയേയും മാതാപിതാക്കളേയും കുട്ടികളേയുമൊക്കെ വേദനിപ്പിക്കുന്നതും ഇരയെ സൈബറിടത്തില്‍ അപമാനിക്കുന്നതുമൊക്കെ കാണുമ്പോള്‍ സങ്കടം തോന്നുന്നു. പരിതാപകരമാണത്. പ്രത്യേകിച്ച് ഇര സ്ത്രീയാകുമ്പോള്‍.

നെല്ലും പതിരും തിരിക്കാതെ വാര്‍ത്ത വരുന്ന നിമിഷത്തില്‍ സുഹൃത്തുക്കളുടെ ഇടയിലും ബന്ധുക്കളുടെ ഇടയിലും ഇര ഒറ്റപ്പെടും. അവരുടെ മന സാന്നിധ്യം തന്നെ നഷ്ടപ്പെടും. ഒരു വാര്‍ത്തയില്‍ കൂടി ഇരയെ കീറിമുറിക്കുമ്പോള്‍ അത് അവരുടെ ചുറ്റിലുമുള്ളവരെക്കൂടിയാണ് ബാധിക്കുന്നത് എന്ന് ഓര്‍ക്കണം- കുറിപ്പിൽ പറയുന്നു.

‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന കുറിപ്പോടെ നൃത്തം ചെയ്യുന്ന ഒരു വിഡിയോ നവ്യ പോസ്റ്റ് ചെയ്തിരുന്നു. 'നിങ്ങൾ തകർന്നിരിക്കുമ്പോൾ നൃത്തം ചെയ്യുക. കടുത്ത പോരാട്ടങ്ങളുടെ മധ്യത്തിലും മുറിവിൽ കെട്ടിയ ബാൻഡേജ് നനഞ്ഞു കുതിർന്ന് രക്തം വാർന്നൊഴുകുമ്പോഴും നിങ്ങളുടെ ചോരയിൽ ചവിട്ടി നിന്ന് നൃത്തം ചെയ്തു കൊണ്ടേ ഇരിക്കുക'.’ എന്നായിരുന്നു നവ്യയുടെ പോസ്റ്റ്.

Tags:    
News Summary - Navya Nair Instagram Story About Cyber Attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.