‘ഷാറൂഖ് ഖാനെ വേണ്ട, ഐശ്വര്യ റായിയുടെ മടിയില്‍ ഇരിക്കണം’; ഓർമ പങ്കുവെച്ച് ഷര്‍മിന്‍ സേഗല്‍

ഷാറൂഖ് ഖാൻ, ഐശ്വര്യ റായിഎന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രമാണ് ദേവ്ദാസ്. 2002 ൽ പുറത്തിറങ്ങിയ ചിത്രത്തിന് ഇന്നും കാഴ്ചക്കാരേറെയാണ്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ലൊക്കേഷൻ ഓർമ പങ്കുവെക്കുകയാണ് നടിയും ബൻസാലിയുടെ സഹോദരീപുത്രിയുമായ ഷര്‍മിന്‍ സേഗല്‍. ദേവ്ദാസിന്‍റെ സെറ്റിൽവെച്ചാണ് ഐശ്വര്യ റായിയേയും ഷാറൂഖ് ഖാനേയും കാണുന്നതെന്നും അന്നുമുതൽ താൻ ഐശ്വര്യയുടെ ആരാധികയായെന്നും ഷര്‍മിന്‍ പറഞ്ഞു.

‘അന്ന് എനിക്ക് നാല് വയസ്സായിരുന്നു. ദേവ്ദാസിന്റെ ചിത്രീകരണം കാണാൻ ഞാൻ അമ്മാവന്റെ സെറ്റിലെത്തി.അവിടെ മുഴുവനും ഞാൻ ചുറ്റി നടക്കുമായിരുന്നു. അന്ന് എനിക്ക് ഐശ്വര്യ റായിയുടെ മടിയിൽ ഇരിക്കാനായിരുന്നു ഇഷ്ടം. എനിക്ക് ഷാറൂഖ് ഖാന്റെ മടിയിൽ ഇരിക്കേണ്ട, ഐശ്വര്യ റായിയുടെ മടിയിൽ മാത്രം ഇരുന്നാൽ മതിയെന്ന് പറഞ്ഞ് അമ്മാവനോട് വാശി പിടിക്കുമായിരുന്നു. എന്നാൽ, അദ്ദേഹം അത് അനുവദിച്ചില്ല'- പഴയ ഓർമ പങ്കുവെച്ചുകൊണ്ട് നടി പറഞ്ഞു.

അസിസ്റ്റന്റ് ഡയറക്ടര്‍ ആയിട്ടായിരുന്നു ഷര്‍മിന്‍ സേഗലിന്റെ തുടക്കം. മേരി കോം, ബജിറാവു മസ്താനി എന്നീ സിനിമകളില്‍ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. സഞ്ജയ് ലീല ബന്‍സാലിയുടെ മലാല്‍ എന്ന ചിത്രത്തിലൂടെയാണ് ഷര്‍മിന്‍ നടിയായി അരങ്ങേറ്റം കുറിച്ചത്. ബൻസാലിയുടെ ആദ്യത്തെ വെബ് സീരീസായ 'ഹീരാമണ്ഡി'യിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യുന്ന സീരീസിൽ മനീഷ കൊയ്‌രോള, അതിഥി റാവു, സോനാക്ഷി സിന്‍ഹ, റിച്ച ഛദ്ദ, സഞ്ജീത ഷേക്ക് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

Tags:    
News Summary - Sharmin Segal recalls pestering Sanjay Leela Bhansali to let her sit on Aishwarya Rai’s lap during Devdas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.