മനാമ: വിവിധ ആശയതലങ്ങളിൽ ജീവിക്കുന്നവരുടെ ഒരുമിച്ചുള്ള ഇരുത്തങ്ങൾക്കും ആശയവിനിമയങ്ങൾക്കും ഏറെ പ്രസക്തിയുള്ള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി മധ്യമേഖല അധ്യക്ഷനും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബൂബക്കർ ഫാറൂഖി പറഞ്ഞു.
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ‘ഒത്തിരിപ്പ്’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യർക്കിടയിൽ ബോധപൂർവം വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കാൻ ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റു വാർത്ത മാധ്യമങ്ങളിലൂടെയുമുള്ള അപരവത്കരണവും തകൃതിയായി നടക്കുന്നു.
അസത്യങ്ങളും അർധസത്യങ്ങളുമാണ് പലപ്പോഴും സമൂഹത്തിൽ വേഗത്തിൽ പ്രചരിപ്പിക്കപ്പെടുന്നത്. അപകടകരമായ പൊതുബോധനിർമിതിയിൽ ഇതൊക്കെയും പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യൻ എന്ന തലത്തിലേക്കുയർന്നുകൊണ്ട് ചിന്തകളെ വികസിപ്പിക്കാൻ ഓരോരുത്തർക്കും സാധിക്കണം.
പരസ്പരം ഉള്ളുതുറന്ന് സ്നേഹിക്കാനും പശിമയാർന്ന ബന്ധങ്ങൾ കാത്തുസൂക്ഷിക്കാനും സാധിക്കണം. നേരിനും നീതിക്കും വേണ്ടിയാണ് നാം നിലകൊള്ളേണ്ടത്. ജാതിക്കും മതത്തിനും കക്ഷി രാഷ്ട്രീയത്തിനുമപ്പുറം നേരിന്റെ പക്ഷത്ത് നിലകൊള്ളാൻ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈനിലെ പ്രമുഖ സാമൂഹിക സംഘടന നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. സുബൈർ കണ്ണൂർ, ഒ.കെ. കാസിം, കെ.ആർ. നായർ, ഡോ. അനൂപ് അബ്ദുല്ല, സലാം മമ്പാട്ടുമൂല, അഷ്കർ പൂഴിത്തല, റഷീദ് മാഹി, ബഷീർ അമ്പലായി, സൽമാനുൽ ഫാരിസ്, അസീൽ അബ്ദുറഹ്മാൻ, എബ്രഹാം ജോൺ.
ഹാരിസ് പഴയങ്ങാടി, റംഷാദ് അയിലക്കാട്, യഹ്യ സി.ടി, ലത്തീഫ് ആയഞ്ചേരി, സുഹൈൽ, അബ്ദുസ്സലാം, ലത്തീഫ് കോളിക്കൽ, സലീം ഇ.കെ, ബിജു മലയിൽ, കാസിം പാടകത്തായിൽ, അനസ് റഹീം, അബ്ദുൽ ഖാദിർ മറാസിൽ, ഫസലുൽ ഹഖ്, മുഹമ്മദ്, സുനിൽ ബാബു തുടങ്ങിയവർ പങ്കെടുത്തു.
ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി സ്വാഗതവും പി.ആർ സെക്രട്ടറി അനീസ് വി.കെ നന്ദിയും പറഞ്ഞു. എ.എം. ഷാനവാസ് അവതാരകൻ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.