ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഏറ്റവും മികച്ച നിർദേശങ്ങളിലൊന്നാണ് പതിവ് നടത്തം. ഡോക്ടർമാരുടെ ഇൗ നിർദേശത് തോട് പ്രവാസികളിൽ പലരും ‘അതിന് എവിടെയാണ് സമയം’എന്ന് ചോദിക്കാറുണ്ട്. സ്വന്തം ആരോഗ്യം സംരക്ഷിക്കാനും ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകാനും ഒരാൾക്ക് അര മണിക്കൂർ കണ്ടെത്താൻ കഴിയില്ല എന്ന മറുപടി അവ ിശ്വസനീയമാണ്. എന്തിനും ഏതിനും സ്വയം പരിഹാരം കണ്ടെത്തുന്ന മലയാളിക്ക് തെൻറ ആരോഗ്യപ്രശ്നം പരിഹരിക്കാൻ തീർച്ചയായും അര മണിക്കൂർ നടക്കാൻ സമയം കണ്ടെത്താവുന്നേതയുള്ളൂ. രാവിലെ ജോലി ആരംഭിക്കുന്ന ആളാണങ്കിൽ വൈകുന്നേരം അര മണിക്കൂർ നടക്കാവുന്നതാണ്. ൈവകുന്നേരം അതിന് സാധ്യമല്ലെങ്കിൽ അതിരാവിലെ സമയം കണ്ടെത്തുക വേണം. നടത്തം എന്നത് വെറുമൊരു ചര്യയല്ല.
അതുവഴിയുള്ള ഗുണങ്ങൾ ഏറെയാണെന്ന് ബഹ്റൈനിലെ പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ.സോണി ജേക്കബ്ബ് പറയുന്നു. 40 മിനിറ്റ് കൊണ്ട് ആറുകിലോമീറ്റർ നടക്കുക എന്നതാണ് ലോകാരോഗ്യസംഘടന പറയുന്നത്. അത് പിന്തുടരുന്നതായിരിക്കും ഉത്തമം. അതിന് കഴിയാത്തവർ ആഴ്ചയിൽ അഞ്ചുദിവസം 150 മുതൽ 300 മിനിറ്റ്വരെ എങ്കിലും നടക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒരു ദിവസം അര മണിക്കൂർ നടക്കാൻ സാഹചര്യം അനുവദിച്ചില്ലെങ്കിൽ രാവിലെ, ഉച്ചക്ക്, വൈകുന്നേരം എന്നിങ്ങനെ 10 മിനിറ്റ് വീതം നടക്കുകയെങ്കിലും വേണം. നടക്കുന്നതിെൻറ ഗുണങ്ങൾ ഒത്തിരിയാണ്. നല്ല കൊളസ്ട്രോളായ എച്ച്.ഡി.എൽ സംരക്ഷിക്കെപ്പടും, ഡ്രൈഗ്ലിസറൈഡ് നിയന്ത്രിക്കപ്പെടും, ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ കുറയും എന്നിവ പതിവ് നടത്തംവഴിയാകും. അതിനൊപ്പം അമിതമായ രക്തസമ്മർദം കുറക്കുകയും ഡയബറ്റിക്സ് ഉണ്ടാകാതിരിക്കാനും ഉള്ളവരിൽ നിയന്ത്രിക്കപ്പെടുന്നതിനും നടത്തം കാരണമാകും. ഹൃദയത്തിനുള്ളിലെ രക്തക്കുഴലുകളിലെ നീർെക്കട്ട് ഇല്ലാതാക്കാനും നടത്തം നല്ലതാണ്.
നടത്തത്തിന് ഒരുങ്ങുന്നവർ പ്രത്യേക സമയവും സ്ഥലവും കണ്ടെത്തണം. പതിവ് നടത്തം ഹൃദയമിടിപ്പ് ബാലൻസ് ചെയ്യുന്നതിന് സഹായിക്കുന്നു. ശരീര വണ്ണം കൂടാതിരിക്കാനും ഇൻസുലിൻ സെൻസിറ്റീവിറ്റിയുടെ പുരോഗതിക്കും നടക്കുന്നത് നല്ലതാണ്. ശുദ്ധ വായു ലഭിക്കുന്ന, തിരക്ക് ഒഴിവായ സ്ഥലത്തൂടെ നടക്കുന്നതാകും നല്ലത്. പുതിയതായി നടത്തത്തിന് ഒരുങ്ങുന്നവർ ആദ്യം പതിയെ നടക്കുകയായിരിക്കും നല്ലത്. ദിവസം കഴിയുന്തോറും നടത്തത്തിെൻറ വേഗത കൂട്ടാം. ഹൃദ്രോഗം വന്നവരും പതിയെ വേഗം കൂട്ടി നടക്കുന്നതായിരിക്കും നല്ലതെന്നും ഡോ.സോണി ജേക്കബ്ബ് കൂട്ടിച്ചേർക്കുന്നു. സുഹൃത്തുക്കൾെക്കാപ്പം നടക്കുന്നതും അതൊരു വിനോദം എന്ന നിലയിലും മാനസികാരോഗ്യം നൽകാനുള്ള കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.