സല്ലാഖിൽ ഇൗന്തപ്പനകൾ നടുന്നയിടം മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് സന്ദർശിച്ചപ്പോൾ
മനാമ: ബഹ്റൈെൻറ വിവിധ ഭാഗങ്ങളിൽ പച്ചത്തുരുത്തുകളൊരുക്കി രാജ്യത്തെ കൂടുതൽ സൗന്ദര്യവത്കരിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുന്നു. പ്രധാന പാതകളോട് ചേർന്ന് സ്ഥലം ലഭ്യമാകുന്ന പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ശൂന്യമായി കിടക്കുന്ന സ്ഥലങ്ങളിൽ ഇൗന്തപ്പനകൾ ഉൾപ്പെടെ മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ച് വനവത്കരണവും സൗന്ദര്യവത്കരണവുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. നാടൻ ഫലവൃക്ഷങ്ങളും തണൽമരങ്ങളും ബഹ്റൈൻ കാലാവസ്ഥക്കിണങ്ങുന്ന മരങ്ങളും ഇത്തരം സ്ഥലങ്ങളിൽ നട്ടുപിടിപ്പിക്കും.
പദ്ധതിയുടെ ഭാഗമായി സല്ലാഖിൽ ഒരുക്കുന്ന പച്ചത്തുരുത്തിൽ ഇൗന്തപ്പനകൾ നട്ടുപിടിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. മണ്ണ് കൃഷിയോഗ്യമാക്കുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നേരത്തേ പൂർത്തിയാക്കിയിരുന്നു.
പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ വകുപ്പ് മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് സല്ലാഖ് സ്ട്രീറ്റിലെ ഇൗന്തപ്പന നടുന്ന പ്രവൃത്തി കഴിഞ്ഞ ദിവസം സന്ദർശിച്ചു. മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പമായിരുന്നു സന്ദർശനം. ഇൗന്തപ്പനത്തുരുത്ത് സല്ലാഖ് തെരുവിന് കൂടുതൽ ദൃശ്യമനോഹാരിത നൽകുമെന്ന് മന്ത്രി പറഞ്ഞു. ബഹ്റൈെൻറ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള കാർഷിക തുരുത്തുകൾ നിർമിക്കാനാണ് സർക്കാറിെൻറ പദ്ധതി. മന്ത്രാലയത്തിലെ അഗ്രികൾച്ചർ ആൻഡ് മറൈൻ റിസോഴ്സസ് ഏജൻസിയാണ് സതേൺ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ സല്ലാഖിലെ പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.