ബഹ്റൈനിലേക്ക് പുറപ്പെടാനൊരുങ്ങുന്ന എഫ് -16 കോംബാറ്റ് ജെറ്റുകൾ

വ്യോമ മേഖലക്ക് കരുത്താകാൻ എഫ് -16 കോംബാറ്റ് ജെറ്റുകൾ

മനാമ: ബഹ്റൈൻ വ്യോമയാന മേഖലക്ക് കരുത്താകാൻ അത്യാധുനിക സംവിധാനങ്ങളടങ്ങിയ മൂന്ന് എഫ് -16 കോംബാറ്റ് ജെറ്റുകളെത്തും. മേരിലാൻഡ് ആസ്ഥാനമായുള്ള ലോക്ഹീഡ് മാർടിൻ കോർപറേഷനാണ് റോയൽ ബഹ്റൈൻ എയർഫോയ്സി ( ആർ.ബി.എ.എഫ്) ന് ജെറ്റ് വിമാനങ്ങൾ നൽകുന്നത്. രാജ്യത്തേക്ക് എഫ് -16 ജെറ്റുകളെത്തുന്നതോടെ പ്രതിരോധ സേനക്ക് പുതിയൊരു നാഴികക്കല്ലായി ഇത് മാറുമെന്ന് ഡിഫൻസ് കോൺട്രാക്ടർ പറഞ്ഞു. കഴിഞ്ഞ വർഷം യു.എസിൽ നടത്തിയ ഫ്ലൈറ്റ് ട്രയലുകൾക്ക് ശേഷം അത്യാധുനിക സൗകര്യങ്ങളടങ്ങിയ എഫ് -16 കോംബാറ്റ് ജെറ്റുകൾ സ്വന്തമാക്കുന്ന ആദ്യ രാജ്യമാണ് ബഹ്റൈൻ.

2018ൽ യു.എസ് സർക്കാറിന്‍റെ സുരക്ഷാ എയ്റോ സ്പേസ് കമ്പനിയുമായി നടത്തിയ 1.12 ബില്യൻ ഡോളറിന്‍റെ കരാറിന്‍റെ ഭാഗമായാണ് എഫ് -16 ജെറ്റുകൾ ഇപ്പോൾ രാജ്യത്തെത്തുന്നത്. കരാർപ്രകാരം 16 എഫ് -16 ജെറ്റുകൾ ബഹ്റൈന്‍റെ സ്വന്തമാകാനുണ്ട്. അതിൽ ആദ്യത്തെ മൂന്നെണ്ണമാണ് ഇപ്പോഴെത്തുന്നത്. 16ൽ പത്തെണ്ണം സിംഗിൾ സീറ്ററും ആറെണ്ണം ഡബിൾ സീറ്ററുമാണ്. 

Tags:    
News Summary - F-16 fighter jets to strengthen airspace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.