അയ്ഷ അൽഹറം
മനാമ: ഇന്റർനാഷനൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷന്റെ ‘യങ് സ്പേസ് ലീഡേഴ്സ്’ അവാർഡ് നാഷനൽ സ്പേസ് സയൻസ് ഏജൻസി (എൻ.എസ്.എസ്.എ) ഉപഗ്രഹ ഡിസൈൻ വിഭാഗം മേധാവി അയ്ഷ അൽഹറത്തിന്. ബഹിരാകാശ പര്യവേഷണത്തിന് നൽകിയ സംഭാവനകൾക്ക് അന്താരാഷ്ട്ര പുരസ്കാരം നേടുന്ന ആദ്യത്തെ അറബ് വംശജയാണ് ഈ ബഹ്റൈനി എൻജിനീയർ. ലോകമെമ്പാടുമുള്ള മത്സരാർഥികളിൽനിന്ന് തെരഞ്ഞെടുത്ത ആറുപേർക്കാണ് അവാർഡ് ലഭിച്ചത്. 77 രാജ്യങ്ങളിൽ നിന്നുള്ളവരും 18 നും 35 നും ഇടയിൽ പ്രായമുള്ളവരുമായ 5000ത്തിലധികം മത്സരാർഥികളിൽനിന്നാണ് തെരഞ്ഞെടുപ്പ്. ആദ്യത്തെ ബഹ്റൈൻ വനിത ബഹിരാകാശ എൻജിനീയറായ അൽഹറം, ഉപഗ്രഹ വിക്ഷേപണ ദൗത്യത്തിന്റെ കമാൻഡർ, പദവി വഹിച്ച ആദ്യ അറബ് വംശജകൂടിയാണ്.
ബഹ്റൈനിന്റെ അൽ മുൻതർ സാറ്റലൈറ്റ് പ്രോജക്റ്റിനും നേതൃത്വം നൽകുന്നു. അബൂദബിയിലെ ഖലീഫ സർവകലാശാലയിൽനിന്ന് ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ എൻജിനീയറിങ്ങിലും ബഹ്റൈൻ സർവകലാശാലയിൽ നിന്ന് ഇൻഫർമേഷൻ ടെക്നോളജിയിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.
രാജ്യാന്തര ഫോറത്തിൽ ബഹ്റൈന്റെ പതാക ഉയർത്താന്‍ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് അയ്ഷ അൽഹറം പറഞ്ഞു. ഗതാഗത, ടെലികമ്യൂനിക്കേഷൻ മന്ത്രി മൊഹമ്മദ് ബിൻ താമർ അൽ കാബിയുടെ നേതൃത്വത്തിലുള്ള ഏജൻസിയുടെ ഡയറക്ടർ ബോർഡിന്റെ പിന്തുണയും, ഡോ. മുഹമ്മദ് ഇബ്രാഹിം അൽ അസിരിയുടെ കീഴിലുള്ള ഏജൻസിയുടെ നാമനിർദേശവുമാണ് ഈ ഒരു നേട്ടത്തിന് പിന്നിലെന്നും അവർ ചൂണ്ടിക്കാട്ടി.
മനാമ: ഇന്റർനാഷനൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷന്റെ ‘യങ് സ്പേസ് ലീഡേഴ്സ്’ അവാർഡ് നാഷനൽ സ്പേസ് സയൻസ് ഏജൻസി (എൻ.എസ്.എസ്.എ) ഉപഗ്രഹ ഡിസൈൻ വിഭാഗം മേധാവി അയ്ഷ അൽഹറമിനെ ഹമദ് രാജാവിന്റെ പത്നിയും സുപ്രീം കൗൺസിൽ ഫോർ വിമൻ പ്രസിഡന്റുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫ അഭിനന്ദിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ ബഹ്റൈൻ വനിതകൾ വിജയം കൈവരിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യ പുരോഗതിക്കുള്ള അവരുടെ സംഭാവനകളെയും പ്രിൻസസ് സബീക്ക അഭിനന്ദിച്ചു.
പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫ
77 രാജ്യങ്ങളിൽനിന്നുള്ള 5000 മത്സരാർഥികളിൽ നിന്ന് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ആറ് വ്യക്തികളിൽ ഒരാളാണ് നാഷനൽ സ്പേസ് സയൻസ് ഏജൻസിയിലെ സാറ്റലൈറ്റ് ഡിസൈൻ വിഭാഗം മേധാവി എൻജിനീയർ ഐഷ അൽ ഹറം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.