മനാമ: ടാക്സ് തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേർക്ക് മൂന്നു വർഷം തടവിന് ഒന്നാം ഹൈ ക്രിമിനൽ കോടതി വിധിച്ചു. ഒരു ലക്ഷം ദീനാറിന്റെ ടാക്സ് തട്ടിപ്പാണ് രണ്ട് ഏഷ്യൻ വംശജർ ചേർന്നു നടത്തിയത്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിന് വിലക്കുള്ള വസ്തുക്കളെത്തിക്കുകയും അതിന്റെ ടാക്സ് വെട്ടിപ്പ് നടത്തുകയും ചെയ്തതിന്റെ പേരിലാണ് ഇവർ അറസ്റ്റിലായിരുന്നത്.
ഇവർ തട്ടിപ്പ് നടത്തിയ 58,000 ദീനാർ വീതം തിരിച്ചടക്കാനും കോടതി വിധിച്ചു. ശിക്ഷ കാലാവധിക്കു ശേഷം ബഹ്റൈനിലേക്ക് വീണ്ടും വരാനാവാത്ത വിധം തിരിച്ചയക്കാനും കോടതി വിധിച്ചിട്ടുണ്ട്.
കസ്റ്റംസ് ഡ്യൂട്ടി, വാറ്റ് എന്നിവയിലാണ് കൃത്രിമം ചെയ്തത്. പ്രതികളിലൊരാളുടെ കീഴിലുള്ള കമ്പനിക്ക് 3,52,362 ദീനാർ പിഴയും വിധിച്ചു.
ഏഷ്യൻ രാജ്യങ്ങളിലൊന്നിൽ നിന്നുമെത്തിയ കണ്ടെയ്നറിലാണ് പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. ഇവക്ക് കസ്റ്റംസ് ഡ്യൂട്ടിയോ വാറ്റ് അടക്കുകയോ ചെയ്തിരുന്നില്ലെന്നും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.