കുവൈത്ത് സിറ്റി: കുവൈത്തിൽ ബാങ്ക് വായ്പ തിരിച്ചടവിന് ആറു മാസംകൂടി അവധി നൽകണമെന്ന എം.പിമാരുടെ നിർദേശം സർക്കാർ അംഗീകരിക്കുന്നില്ലെന്ന് റിപ്പോർട്ട്.കോവിഡ് പ്രതിസന്ധയെ തുടർന്ന് സ്വദേശികളുടെയും വിദേശികളുടെയും വായ്പകൾക്ക് സർക്കാർ നിർദേശപ്രകാരം തദ്ദേശീയ ബാങ്കുകൾ മൊറേട്ടാറിയം പ്രഖ്യാപിച്ചിരുന്നു.കോവിഡ് മൂലമുള്ള സാമ്പത്തിക മുരടിപ്പ് പൂർണമായും മാറിയിട്ടില്ലെന്നും ജനങ്ങളുടെ വരുമാനം സുസ്ഥിതിയിലായിട്ടില്ലെന്നും ആറു മാസംകൂടി സാവകാശം നൽകണമെന്നുമാണ് ചില എം.പിമാർ ആവശ്യപ്പെട്ടത്. ബാങ്കുകളുടെ എതിർപ്പ് സർക്കാർ പരിഗണിക്കുകയായിരുന്നു.
ആദ്യഘട്ടത്തിൽ ആറുമാസം അവധി നൽകിയതു വഴി തന്നെ 370 ദശലക്ഷം ദീനാറിെൻറ നഷ്ടം തദ്ദേശീയ ബാങ്കുകൾക്ക് ഉണ്ടെന്നാണ് വിലയിരുത്തൽ. അടുത്ത നാലു വർഷത്തെ ബാങ്ക് ബജറ്റിൽ ഇത് പ്രതിഫലിക്കും. ഇനിയൊരു ആറു മാസംകൂടി ഭാരം താങ്ങാനുള്ള ശേഷിയില്ലെന്നാണ് ബാങ്കുകളുടെ വാദം.കോവിഡ് പ്രതിസന്ധിയിൽ ജോലിയും വരുമാനവും ഇല്ലാതായ നിരവധി പേർക്ക് വായ്പ മൊറേട്ടാറിയം വലിയ ആശ്വാസമായിരുന്നു. കുവൈത്ത് നിയന്ത്രണങ്ങൾ നീക്കി വിപണി ഏകദേശം തുറന്നിട്ടുണ്ട്.കുവൈത്ത് സാമ്പത്തിക വ്യവസ്ഥയുടെ നെട്ടല്ലായ ബാങ്കുകളുടെ നിലനിൽപിനുതന്നെ ഭീഷണിയാവുന്ന വിധത്തിൽ വീണ്ടും ഭാരം അടിച്ചേൽപിക്കേണ്ടതില്ലെന്ന നിഗമനത്തിലാണ് സർക്കാർ എത്തിയതെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.