ഖത്തർ സെൻട്രൽ ബാങ്ക്

ഇന്നു മുതൽ അവധിക്കാലം

ദോഹ: പെരുന്നാളിനെ വരവേറ്റ് ഖത്തറിലെ പെതുമേഖല സ്ഥാപനങ്ങളിലെ അവധി ചൊവ്വാഴ്ച മുതൽ ആരംഭിക്കും. സർക്കാർ ഓഫിസുകൾ, മന്ത്രാലയങ്ങൾ, ധനകാര്യസ്ഥാപനങ്ങൾ എന്നിവയെല്ലാം നീണ്ട അവധിക്കാലത്തേക്ക് പിരിഞ്ഞു.  ജൂൺ 27 മുതൽ ജൂലൈ മൂന്നുവരെയാണ് സർക്കാർ ഓഫിസുകൾ, മന്ത്രാലയങ്ങൾ ഉൾപ്പെടെ പൊതുമേഖലയിലെ അവധി. പെരുന്നാളും വാരാന്ത്യ അവധിക്കാലവും കഴിഞ്ഞ് ഏഴു ദിവസത്തിനുശേഷം ജൂലൈ നാലിനായിരിക്കും സർക്കാർ ഓഫിസുകളിൽ പ്രവൃത്തിദിനം ആരംഭിക്കുന്നത്. പൊതു അവധി അമീരി ദിവാൻ നേരത്തേതന്നെ പ്രഖ്യാപിച്ചതാണ്.

ബാങ്കുകൾ, പണവിനിമയ സ്ഥാപനങ്ങൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളുടെ ഈദ് അവധി ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെയാണ് അവധി. ഞായറാഴ്ച ബാങ്കുകളിൽ പ്രവൃത്തിദിനം ആരംഭിക്കും.

പൊതുമേഖലയിലെ അവധിക്കു പുറമെ, സ്കൂളുകളിലും അവധി ആരംഭിച്ചതോടെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ കുടുംബങ്ങൾക്കിത് യാത്രയുടെ കൂടി കാലമാണ്. നിരവധി പേരാണ് നാട്ടിലേക്കും മറ്റു വിദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുമായി യാത്ര തിരിക്കുന്നത്. 

Tags:    
News Summary - Government and banking sectors from today Public Holiday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.