എം.എസ്. ധോണി ക്രിക്കറ്റ് അക്കാദമി റീലോഞ്ചിങ് ചടങ്ങിൽ മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഡാരിൽ കള്ളിനൻ സംസാരിക്കുന്നു. അബ്സല്യൂട്ട് സ്പോർട്സ് ഓപറേഷൻ മേധാവി അനില്‍ കറ്റാനി, അക്കാദമി മേധാവി സുഹൈല്‍ റഊഫ്, മാനേജിങ് ഡയറക്ടര്‍ മിഹിര്‍ ദിവാകര്‍ എന്നിവർ സമീപം 

ദോഹ: ഫുട്ബാളി‍െൻറ മണ്ണിൽ ക്രിക്കറ്റിന് വേരുറപ്പിക്കാനുള്ള ദൗത്യവുമായി മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ഡാരിൽ കള്ളിനൻ. ഖത്തറിലെ കായിക പരിശീലന സ്ഥാപനമായ അബ്സല്യൂട്ട് സ്പോർട്സി‍െൻറ സഹകരണത്തോടെ പ്രവർത്തിക്കുന്ന എം.എസ്. ധോണി ക്രിക്കറ്റ് അക്കാദമി കോച്ചിങ് ഡയറക്ടറായാണ് മുൻ ദക്ഷിണാഫ്രിക്കൻ താരത്തി‍െൻറ വരവ്. കഴിഞ്ഞ ദിവസം ദോഹയിൽ നടന്ന ചടങ്ങിൽ എം.എസ്.ഡി ക്രിക്കറ്റ് അക്കാദമിയുടെ റീലോഞ്ചിങ് അദ്ദേഹം നിർവഹിച്ചു. തുടർന്ന് ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ നെറ്റ്സിൽ അക്കാദമിയിലെ താരങ്ങളുടെ പരിശീലനത്തിനും നേതൃത്വം നൽകി.

ഫുട്ബാളി‍െൻറ നാടായ ഖത്തറിൽ ക്രിക്കറ്റിനോടുള്ള താൽപര്യം കൂടുന്നത് സന്തോഷകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ധോണി ക്രിക്കറ്റ് അക്കാദമിയുടെ അംബാസഡര്‍കൂടിയാണ് കള്ളിനന്‍. 75 കുട്ടികളാണ് നിലവില്‍ അക്കാദമിക്ക് കീഴില്‍ ക്രിക്കറ്റ് പരിശീലിക്കുന്നത്. ആഴ്ചയില്‍ മൂന്നുദിവസമാണ് പരിശീലനം. ദോഹയില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ അക്കാദമി മേധാവി സുഹൈല്‍ റഊഫ്, മാനേജിങ് ഡയറക്ടര്‍ മിഹിര്‍ ദിവാകര്‍, ചീഫ് കോച്ച് മന്‍ദര്‍ ദല്‍വി, അബ്സല്യൂട്ട് സ്പോര്‍ട്സ് അക്കാദമി ഓപറേഷന്‍സ് ഹെഡ് അനില്‍ കറ്റാനി തുടങ്ങിയവര്‍ പങ്കെടുത്തു.

ഞായറാഴ്ച നടക്കുന്ന ട്വൻറി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡ് കിരീടമണിയണമെന്നാണ് ത‍െൻറ ആഗ്രഹമെന്ന് ചോദ്യത്തിന് മറുപടിയായി ഡാരില്‍ കള്ളിനന്‍ പറഞ്ഞു. ലോകകപ്പില്‍ ഇഷ്ട ടീം ന്യൂസിലൻഡാണെങ്കിലും ആസ്ട്രേലിയക്കും തുല്യസാധ്യതയാണ് കൽപിക്കുന്നത്. മത്സരവിധി നിര്‍ണയിക്കുന്നതില്‍ ടോസ് നിര്‍ണായകമാണ്. ലോകകപ്പ് ഫുട്ബാളിന് നേരില്‍ സാക്ഷിയാകാന്‍ കഴിയുകയെന്നത് ഖത്തറിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ സൗഭാഗ്യമാണ്. ഖത്തറിന് മികച്ച രീതിയില്‍ ടൂർണമെൻറ് സംഘടിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ -കള്ളിനൻ പറഞ്ഞു. 

Tags:    
News Summary - Learn cricket lessons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.