ദോഹ: പാകിസ്താനിലേക്കുള്ള സർവിസുകൾ വർധിപ്പിച്ച് ഖത്തർ എയർവേസ്. ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ, പെഷാവർ എന്നിവിടങ്ങളിലേക്കാണ് സർവിസുകൾ അധികരിപ്പിച്ചത്. തങ്ങളുടെ ബോയിങ് 787, എ 350 വിമാനങ്ങളുപയോഗിച്ച് നിലവിൽ ഖത്തർ എയർവേസ് പാകിസ്താനിലേക്ക് ആഴ്ചയിൽ 49 സർവിസുകളാണ് നടത്തുന്നത്. ഇസ്ലാമാബാദിലേക്ക് 11 സർവിസുകളുണ്ടായിരുന്നത് 14 ആയാണ് വർധിപ്പിച്ചത്.
കറാച്ചിയിലേക്ക് 11ൽനിന്ന് 14 ആക്കി. ലാഹോറിൽ നിലവിൽ ഉണ്ടായിരുന്നത് 11 സർവിസുകളാണ്. ഇത് 14 ആക്കി. പെഷാവറിലേക്ക് അഞ്ചിൽനിന്ന് ഏഴു സർവിസുകളായാണ് ഉയർത്തിയത്. കോവിഡ്കാലത്തിന് മുേമ്പയുള്ള സർവിസുകൾക്ക് സമാനമായി 32 ശതമാനം വർധനയാണ് സർവിസുകളുടെ കാര്യത്തിൽ ഖത്തർ എയർവേസ് നടത്തിയിരിക്കുന്നത്. എല്ലാ വിമാനങ്ങളിലും qatarairways.com വെബ്സൈറ്റ് വഴിയോ ട്രാവൽ ഏജൻറ് വഴിയോ ബുക്ക് ചെയ്യാം. പുതിയ സർവിസുകൾ ആരംഭിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുെണ്ടന്ന് ഖത്തർ എയർവേസ് സി.ഇ.ഒ അക്ബർ അൽ ബാക്കിർ പറഞ്ഞു.
ആഗസ്റ്റ് 13 മുതൽ ഖത്തറിലേക്കു വരുന്ന ഇന്ത്യക്കാരടക്കം ചില രാജ്യക്കാർക്ക് ഖത്തർ എയർവേസ് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. നിലവിൽ സർവിസ് നടത്തുന്ന ബംഗ്ലാദേശ്, ബ്രസീൽ, ഇറാൻ, ഇറാഖ്, പാകിസ്താൻ, ഫിലിപ്പീൻസ്, ശ്രീലങ്ക രാജ്യങ്ങളിലുള്ളവർക്ക് 13 മുതൽ യാത്ര ചെയ്യണമെങ്കിൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സർവിസ് പുനരാരംഭിക്കുന്ന മുറക്ക് ഇന്ത്യ, നേപ്പാൾ, നൈജീരിയ, റഷ്യ രാജ്യക്കാർക്കും വേണമെന്നും കമ്പനി പറയുന്നു. അതത് രാജ്യങ്ങളിലെ ഖത്തർ എയർവേസ് അംഗീകരിച്ച മെഡിക്കൽ സെൻററുകളിൽനിന്നുള്ള 72 മണിക്കൂറിനുള്ളിലെ കോവിഡ് ആർ.ടിപി.സി.ആർ പരിശോധന സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ഇതിെൻറ ചെലവ് യാത്രക്കാരൻ വഹിക്കണം. ചെക്ക് ഇൻ സമയത്ത് സർട്ടിഫിക്കറ്റ് കോപ്പി, ഖത്തർ എയർവേസ് വെബ്സൈറ്റിൽനിന്ന് കിട്ടുന്ന നിശ്ചിത ഫോറം പൂരിപ്പിച്ചത് എന്നിവ ഇല്ലാത്തവർക്ക് യാത്രചെയ്യാൻ കഴിയില്ല. കുടുംബാംഗങ്ങളോടൊപ്പം വരുന്ന 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ഈ നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രാജ്യത്ത് തിരിച്ചെത്താനുള്ള റീ എൻട്രി പെർമിറ്റിന് ഖത്തർ ആഗസ്റ്റ് ഒന്നുമുതൽ അപേക്ഷ സ്വീകരിക്കൽ തുടങ്ങിയിരുന്നു. എന്നാൽ, മറ്റു രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകളുടെ വിലക്ക് ഇന്ത്യ ആഗസ്റ്റ് 31 വരെ നീട്ടിയതോടെ ഇന്ത്യക്കാരുടെ മടങ്ങിവരവ് തടസ്സെപ്പട്ടു. ഐഡി കാലാവധി കഴിഞ്ഞവർക്കും ഖത്തറിലേക്ക് മടങ്ങിവരാൽ റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കാം. https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടൽ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.