റമദാൻ: അമിത വില ഈടാക്കിയാൽ നടപടി

ദോഹ: രാജ്യത്ത് റമദാന്‍ പ്രമാണിച്ച് വിലക്കുറവ് പ്രഖ്യാപിച്ച ഉല്‍പന്നങ്ങള്‍ക്ക് അമിത വില ഈടാക്കിയാല്‍ ഉപഭോക്താക്കള്‍ അക്കാര്യം അധികൃതരെ അറിയിക്കണമെന്ന് വാണിജ്യ മന്ത്രാലയം നിർദേശം.  രാജ്യത്തെ പ്രധാന ഹൈപർമാർക്കറ്റ് ഔട്ട്ലറ്റുകൾ കേന്ദ്രീകരിച്ച് 801 ഇനം ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പന്നങ്ങളുടെ വിലയാണ് വാണിജ്യ വ്യവസായ മന്ത്രാലയം കഴിഞ്ഞദിവസം കുറച്ചത്.  വിലകുറച്ച ഉല്‍പന്നങ്ങള്‍ക്ക് കച്ചവടക്കാര്‍ ഉപഭോക്താക്കളില്‍നിന്ന് അധികവില ഈടാക്കിയാല്‍ അക്കാര്യം ഉടന്‍ അറിയിക്കണമെന്ന് മന്ത്രാലയം കണ്‍സ്യൂമര്‍ അഫയേഴ്സ് വിഭാഗം അസി. അണ്ടര്‍സെക്രട്ടറി ശൈഖ് ജാസിം ബിന്‍ ജാബര്‍ ആൽഥാനി വ്യക്തമാക്കി. നിയമ ലംഘനം നടത്തുന്നുണ്ടോയെന്ന് അറിയാന്‍ പരിശോധന കര്‍ശനമാക്കും.

മാർച്ച് 23 മുതൽ തന്നെ തുടങ്ങിയ വിലക്കുറവ് റമദാൻ അവസാനിക്കുന്നത് തുടരും. തേൻ, ധാന്യപ്പൊടികൾ, മാവ്, പാൽ-തൈര് അനുബന്ധ ഉൽപന്നങ്ങൾ, ജ്യൂസ്, പഞ്ചസാര, കോഫി, ഈത്തപ്പഴം, കുടിവെള്ളം, ടിൻ ഫോയിൽ, വാഷിങ് പൗഡർ, ട്രാഷ് ബാഗ്, പാസ്ത, അരി, ശീതീകരിച്ച പച്ചക്കറികൾ, മുട്ട, ഇറച്ചി ഉൽപന്നങ്ങൾ തുടങ്ങി നിരവധി അവശ്യ സാധനങ്ങൾ ഇവയിൽ പെടും. വാണിജ്യ മന്ത്രാലയം വെബ്സൈറ്റിൽ സാധനങ്ങളുടെ പേരും വില വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ഖത്തറിലെ പ്രമുഖ സ്ഥാപനങ്ങളായ അൽ മീര, കാരിഫോർ, ലുലു, സഫാരി, അൻസാർ ഗാലറി, അസ്വാഖ് റാമിസ്, ഗ്രാൻഡ്, അൽ സഫീർ, ഗ്രാൻഡ് ഹൈപർമാർക്കറ്റ് ആൻഡ് ഷോപ്പിങ് സെന്‍റർ, റവാബി, മാസ്കർ, സൗദിയ ഹൈപർമാർക്കറ്റ്, ഫുഡ്വേൾഡ്, ഫാമിലി ഫുഡ്സെന്‍റർ, മെഗാ മാർട്ട്, ഫുഡ് പാലസ് എന്നിവ വഴിയാണ് കുറഞ്ഞ വിലയിൽ വിവിധ സാധനങ്ങൾ ലഭ്യമാക്കുന്നത്. 

Tags:    
News Summary - Ramadan: Action if overcharged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.