സ്വകാര്യ മേഖലയിൽ സ്വദേശി ജീവനക്കാർ 19 ലക്ഷം

ജിദ്ദ: സൗദി അറേബ്യയിൽ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാർ 19 ലക്ഷമായി. ഈ വർഷത്തെ കണക്കാണിത്. സ്വകാര്യ മേഖലയുടെ ചരിത്രത്തിൽ പുരുഷന്മാരും സ്ത്രീകളുമായ സ്വദേശി ജീവനക്കാരുടെ ഈ എണ്ണം ഏറ്റവും ഉയർന്നതാണ്. സ്വദേശിവത്കരണ പദ്ധതികളുടെ ഫലമാണ് ഈ നേട്ടം. സ്വകാര്യ സ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണത്തോടെയാണ് മന്ത്രാലയത്തിന് ഇത്രയും പേർക്ക് തൊഴിൽ ലഭ്യമാക്കാനായത്. രാജ്യത്തെ പൗരന്മാർക്ക് സാധ്യമായ തൊഴിലവസരം കണ്ടെത്തുകയും തൊഴിൽ സ്ഥിരതയും ഉചിതമായ തൊഴിൽ അന്തരീക്ഷവും പ്രദാനം ചെയ്യുകയും ലക്ഷ്യമിട്ട ദേശീയ പരിവർത്തന പരിപാടിയും 'വിഷൻ 2030' ലക്ഷ്യമിട്ട മന്ത്രാലയത്തി‍െൻറ തുടർച്ചയായ ശ്രമങ്ങളും ഇതിനു സഹായകമായി. അടുത്തിടെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് നിരവധി തീരുമാനങ്ങളാണ് മന്ത്രാലയം പുറപ്പെടുവിച്ചത്.

ദന്തചികിത്സ, ഫാർമസി, എൻജിനീയറിങ് തൊഴിലുകൾ, അക്കൗണ്ടിങ് തസ്തികകൾ, മാളുകൾ, കഫേകൾ, റസ്റ്റാറൻറുകൾ, കാറ്ററിങ്, സെൻട്രൽ മാർക്കറ്റുകൾ എന്നിവിടങ്ങളിലെ ജോലികൾ, ആശയവിനിമയ-വിവര സാങ്കേതിക ജോലികൾ, ഉപഭോക്തൃസേവനം, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, സ്വകാര്യ പൊതുവിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ്, സിനിമ മേഖലകളിലെ തൊഴിലുകൾ തുടങ്ങിയവ സ്വദേശിവത്കരണ നിയമത്തി‍െൻറ പരിധിയിലുള്ളവയാണ്. കൂടാതെ രാജ്യത്തെ വിവിധ പ്രവിശ്യകൾ കേന്ദ്രീകരിച്ച് ഗവർണറേറ്റുകളും അതതിടങ്ങളിൽ നടപ്പാക്കിയ സ്വദേശിവത്കരണ പദ്ധതികളിലൂടെയും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം ഉണ്ടാക്കി. രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരം നൽകുന്നതിന് വ്യക്തമായ കാഴ്ചപ്പാടോടെയും തന്ത്രപരമായ പദ്ധതികളോടെയും മുന്നേറാനാണ് മാനവ വിഭവശേഷി മന്ത്രാലയം ഉദ്ദേശിക്കുന്നത്. സൗദിവത്കരണ തീരുമാനം പുറപ്പെടുവിക്കുമ്പോൾ സൗദികൾക്ക് തൊഴിൽ നൽകുന്നതിലും സ്വയം തൊഴിൽ ചെയ്യുന്നതിലും വഴക്കമുള്ള ജോലിയിലും വിദൂരമായി ജോലി ചെയ്യുന്നതിലും സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളെ പിന്തുണക്കുന്നതിനും പ്രോത്സാഹനങ്ങൾ നൽകാനും മന്ത്രാലയം ശ്രദ്ധിക്കുന്നുണ്ട്. ഇതും തൊഴിൽ വിപണിയിൽ സ്ത്രീ-പുരുഷ പങ്കാളിത്തം വർധിക്കാനും സ്വകാര്യമേഖലയിൽ അനുയോജ്യമായ ജോലികളിലേക്കുള്ള പ്രവേശനത്തിനും കാരണമായി.

Tags:    
News Summary - 19 lakh Indigenous workers in the private sector in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.