അൽഅഹ്സ: ഇന്ത്യയുടെ പൈതൃകം വിളിച്ചോതുന്ന കേന്ദ്രം റിയാദ് നഗരകേന്ദ്രമായ ബത്ഹയിൽ നിർമിക്കാൻ ആലോചിക്കുന്നതായി ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഇൗദ്. അൽഅഹ്സയിൽ ചേംബ ർ ഒാഫ് കോമേഴ്സിെൻറ സഹകരണത്തോടെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച കാറ്റലോഗ് ഷോയിലും വ ്യാപാര സംഗമത്തിലും പെങ്കടുക്കാനെത്തിയ അദ്ദേഹം എംബസി വളൻറിയർമാരും സാമൂഹികപ്ര വർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്.
വാണിജ്യം, സാംസ്കാ രികം, കല, സാഹിത്യം, സാമൂഹികക്ഷേമം തുടങ്ങി എല്ലാ മേഖലകളിലും ഇതിെൻറ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമക്കുരുക്കുകളിൽപെട്ട് അൽഅഹ്സയിലെ അഭയകേന്ദ്രത്തിൽ കഴിയുന്ന വിദേശികളെ റിയാദ് വഴി നാട്ടിലേക്കയക്കാനുള്ള മാർഗം തേടുകയും അൽഅഹ്സയിൽനിന്ന് നേരിട്ടയക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.
പാസ്പോർട്ട് സംബന്ധിച്ച് ഉയർന്നുവന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും. അൽഅഹ്സയിൽ സൗദി ഇന്ത്യ സാംസ്കാരിക സംഗമം സംഘടിപ്പിക്കണമെന്ന സാമൂഹികപ്രവർത്തകരുടെ ആവശ്യം സജീവമായി പരിഗണിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ചേംബറിൽ നടന്ന വ്യാപാരസംഗമത്തിൽ സംസാരിക്കെവ ഇന്ത്യയിലേക്ക് കൂടുതൽ സൗദിനിക്ഷേപം ആകർഷിക്കുന്നതിനും വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യ മുൻകൈയെടുക്കുമെന്ന് അംബാസഡർ പറഞ്ഞു.
നിലവിൽ ഇന്ത്യക്കാരുടെ 1.5 ശതകോടി നിക്ഷേപമാണ് സൗദിയിൽ ഉള്ളത്. ഇത് വർധിക്കാനായി വാണിജ്യ ബന്ധം സുതാര്യമാക്കും. പിന്നീട് അൽഅഹ്സ ഗവർണർ അമീർ ബദർ ബിൻ മുഹമ്മദ് ബിൻ ജലവിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. അധ്വാനശീലരും സൗദി നിയമങ്ങൾക്ക് വിധേയരായി ജീവിക്കുന്നവരുമായ ഇന്ത്യൻ സമൂഹത്തിെൻറ ക്ഷേമത്തിനായുള്ള നടപടികൾക്ക് ഗവർണർ പിന്തുണ അറിയിച്ചെന്നും അംബാസഡർ വ്യക്തമാക്കി. അൽഅഹ്സയിലെ ചരിത്രപ്രാധാന്യമേറിയ സ്ഥലങ്ങൾ അംബാസഡർ സന്ദർശിച്ചു.
അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയിൽ സാമൂഹികപ്രവർത്തകരായ ഹനീഫ മൂവാറ്റുപുഴ, നാസർ മദനി, സലിം മണാട്ട്, റഹീം, ശ്രീകുമാർ, ചന്ദ്രശേഖരൻ, ജിന്ന, നാസർ, ഫൈസൽ, അൽഅഹ്സ മോഡേൺ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ കാസി മുഹമ്മദ് സിദ്ദിക്ക് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.