ജിദ്ദ: കോവിഡ് വ്യാപനം തടയുന്നതിന് നിശ്ചയിച്ച പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ കർശന നിരീക്ഷണം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയ സുരക്ഷ വക്താവ് ലഫ്റ്റനൻറ് കേണൽ തലാൽ അൽശൽഹൂബ് പറഞ്ഞു. ആരോഗ്യ വകുപ്പിെൻറയും ബന്ധപ്പെട്ട മറ്റു വകുപ്പുകളുടെയും ശ്രമങ്ങളും പൗരന്മാരും രാജ്യത്തെ വിദേശികളും ആരോഗ്യ മുൻകരുതൽ നടപടികൾ കർശനമായി പാലിക്കാൻ തയാറായതുകൊണ്ടും കോവിഡിനെ ശക്തമായി നേരിടാനും നല്ല ഫലമുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ കോവിഡ് ഭീഷണി ഇപ്പോഴും നിലനിൽക്കുകയാണ്. കോവിഡ് നിർമാർജന ശ്രമങ്ങൾ രാജ്യത്ത് തുടരുകയാണ്.
സംഘം ചേരുന്നതിനും മറ്റും നിശ്ചയിച്ച പെരുമാറ്റച്ചട്ടങ്ങൾ മുഴുവനാളുകളും പാലിക്കണമെന്നും ആഭ്യന്തര വക്താവ് ആവശ്യപ്പെട്ടു. വീടിന് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കണം. വായയും മൂക്കും മറയ്ക്കുന്ന വിധത്തിലുള്ളതായിരിക്കണം മാസ്ക്. ഒാഫിസുകളിലും സൂഖുകളിലും പൊതുസ്ഥലങ്ങളിലും സാമൂഹിക അകലം പാലിക്കണം. ഇതുവരെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 1936 നിയമലംഘകർക്കെതിരെ ശിക്ഷാനടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. ആരോഗ്യ മുൻകരുതൽ പാലിച്ച് അതിെൻറ ഫലങ്ങൾ നേടുന്നതിൽ വ്യക്തി, കുടുംബം, സമൂഹം എന്നിവർക്ക് ഉത്തരവാദിത്തമുണ്ട്. ആരോഗ്യ മുൻകരുതൽ പ്രത്യേകിച്ച് മാസ്ക് ധരിക്കുന്നതിലും സമൂഹ അകലം പാലിക്കുന്നതിലും പൗരന്മാരും പ്രവാസികളും പുലർത്തുന്ന ഉയർന്ന പ്രതിബദ്ധതയെ അദ്ദേഹം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.