വ്യവസായ, ഖനന മേഖലകളിൽ ഡിജിറ്റൽ സേവന സൗകര്യംജിദ്ദ: സൗദി അറേബ്യയിലെ വ്യവസായ, ഖനന മേഖലകളിൽ ഡിജിറ്റൽ സേവനത്തിന് പ്രത്യേക സൗകര്യമൊരുക്കി. പ്രത്യേകം തയാറാക്കിയ 'ഇനിഷ്യേഷൻ' (ഇബ്തിദാഅ്) ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് പ്രവർത്തനം ആരംഭിച്ചത്.
റിയാദിൽ നടന്ന ലീപ് അന്താരാഷ്ട്ര സാങ്കേതിക സമ്മേളനത്തിെൻറ അനുബന്ധമായ 'ഡിജിറ്റൽ സൗദി അറേബ്യ' പ്രദർശന പരിപാടിയിലാണ് ഇബ്തിദാഅ് പോർട്ടൽ വ്യവസായ, ധാതു വിഭവശേഷി മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽ ഖുറൈഫാണ് ഉദ്ഘാടനം ചെയ്തത്.
ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി എൻജി. അബ്ദുല്ല ബിൻ അമർ അൽസവാഹ, സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി പ്രസിഡൻറ് ഡോ. അബ്ദുല്ല ബിൻ ശറഫ് അൽഗാമിദി, ഡിജിറ്റൽ അതോറിറ്റി ഗവർണർ അഹമ്മദ് ബിൻ മുഹമ്മദ് അൽസുവയാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വ്യവസായ, ഖനന മേഖലകളിലെ നിക്ഷേപകർക്ക് ഒരു ഏകീകൃത സംവിധാനത്തിലൂടെ എല്ലാ സേവനങ്ങളും നൽകാനാണ് 'ഇനിഷ്യേഷൻ' പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്. വ്യാവസായിക, ഖനന ഡിജിറ്റൽ സേവനങ്ങളിലേക്ക് ഇതുവഴി എളുപ്പത്തിലും വേഗത്തിലും പ്രവേശനം സാധ്യമാകും.
വിവിധ സർക്കാർ തലങ്ങളിലെ നടപടിക്രമങ്ങൾ നിയന്ത്രിക്കുന്നതിനും സേവനം ലഭ്യമാക്കുന്നതിനും ഉയർന്ന സാങ്കേതിക സംവിധാനവും ഉന്നത ഗുണനിലവാരവുമുള്ള ഈ പ്ലാറ്റ്ഫോമിലൂടെ കഴിയും. വ്യവസായ, ഖനന മേഖലകളിലെ നിക്ഷേപകർക്ക് മികച്ച സേവനം നൽകുന്നതിനുള്ള പ്രവർത്തനങ്ങളുടെ സംയോജനവും ഏകീകരണവും, നിക്ഷേപാവസരങ്ങൾ വർധിപ്പിക്കൽ, ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ ഉൽപന്നങ്ങൾ ഓർഡർ ചെയ്യുന്ന പ്രക്രിയ സുഗമമാക്കൽ എന്നിങ്ങനെ നിരവധി നേട്ടങ്ങൾ കൈവരിക്കുന്നതിനാണ് പുതിയ പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്.
നിക്ഷേപകർക്കും നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കും ആവശ്യമായ വിവരങ്ങൾ ഈ പ്ലാറ്റ്ഫോം നൽകും.
പരമ്പരാഗത പ്രക്രിയകൾക്ക് പകരം ഡിജിറ്റൽ സേവനങ്ങൾ ഒരുക്കുന്നത് സർക്കാറിെൻറ സമഗ്ര തലങ്ങളിലും ഡിജിറ്റൽ പരിവർത്തനം സാധ്യമാക്കുന്നതിെൻറ ഭാഗമാണ്.
വ്യവസായ, ഖനന മേഖലകളിലെ സർക്കാർ ഏജൻസികളുമായും സ്വകാര്യമേഖലയുമായും സംയോജിപ്പിച്ച്, ഡിജിറ്റൽ ശാക്തീകരണം ലക്ഷ്യമിട്ടുള്ള വിഷൻ 2030 െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാണ്.
നിക്ഷേപകരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി സേവനങ്ങളുടെ ഗുണനിലവാരവും ഡെലിവറി വേഗവും അടിസ്ഥാനമാക്കി കൂടുതൽ ആക്സസ് ചെയ്യാവുന്നതും വഴക്കമുള്ളതുമായ ഡിജിറ്റൽ അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് പുതിയ പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.