അവിശ്വസനീയം, അവിസ്മരണീയം, ആരവങ്ങൾക്ക് നടുവിൽ വിസ്മയത്തിെൻറ ആദി

ദമ്മാം: തികച്ചും അവിശ്വസനീയമായ അദ്ഭുതപ്രകടനങ്ങളിൽ സദസ്സിനെ വിസ്മയിപ്പിച്ച് ആദി ആദർശ്  എജുകഫെയിലെ താരമായി. മേളക്ക്  കിടിലൻ കൊട്ടിക്കലാശമൊരുക്കി ആദി വേദിയെ അക്ഷരാർഥത്തിൽ ഇളക്കിമറിച്ചു. പ്രമുഖ മെൻറലിസ്റ്റ് ആദി ആദർശ് നയിച്ച മൈൻഡ് റിഡിങ് സെഷൻ വിദ്യാർഥികളും രക്ഷിതാക്കളുമടക്കമുള്ള സദസ്സിനെ അക്ഷരാർത്ഥത്തിൽ അത്ഭുത പരതന്ത്രരാക്കി. സദസ്സിൽ നിന്ന് തെരഞ്ഞെടുത്ത വിദ്യാർഥികളുടെ മനസ്സിൽ സൂക്ഷിച്ച പാസ് വേർഡുകളും വാക്കുകളുമാണ് അദ്ദേഹം നിമിഷങ്ങൾക്കകം അവരറിയാതെ വായിച്ചെടുത്തത്. വേദിയിലേക്ക് വിളിച്ച ദമ്പതികളുടെ സ്നേഹ ബന്ധത്തിെൻറ ആഴമളന്ന ഷോ  ഹൃദ്യവും കൗതുകം ജനിപ്പിക്കുന്നതുമായിരുന്നു. നർമ്മം കലർന്ന ചോദ്യങ്ങളിലൂടെയും കണ്ണഞ്ചിപ്പിക്കുന്ന പൊടിക്കൈകളിലൂടെയും ആദി മുഴുവൻ പ്രേക്ഷകരുടെയും മനം കവർന്നു. 

ഒരു കൂട്ടം വിദ്യാർഥികളെ ഒരുമിച്ച് വേദിയിലേക്ക് വിളിച്ച് അവർക്ക് നൽകിയ അസംഖ്യം നമ്പറുകളിൽ നിന്ന് അവർ തെരഞ്ഞെടുത്ത  നമ്പറുകൾ പൊടുന്നനെ വെളിപ്പെടുത്തി അദ്ദേഹം വിസ്മയിപ്പിച്ചു. തെൻറ മുമ്പിലിരിക്കുന്നവരുടെ മനസ്സിനെ താനുദ്ദേശിക്കുന്ന തലത്തിലേക്ക് അവരറിയാതെ എത്തിക്കുന്ന മനഃശാസ്ത്ര തന്ത്രങ്ങളാണ്  താൻ ആവിഷ്ക്കരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വേദിയിലേക്ക് വിളിച്ച വിദ്യാർഥിയുടെ പിതാവിനെ ഫോണിൽ ബന്ധപ്പെട്ട് അദ്ദേഹത്തോട് സംസാരിക്കുകയും ഒരു  പദം പറയാൻ ആവശ്യപ്പെടുകയും ചെയ്തു. 

അദ്ദേഹം മുൻകൂട്ടി തയാറാക്കിയ കടലാസിൽ ആ പദം നേരത്തെ രേഖപ്പെടുത്തി വെച്ചത് കാണിച്ചതും കാണികളെ അമ്പരപ്പിച്ച മുഹൂർത്തമാണ് സമ്മാനിച്ചത്. ആരവങ്ങളും കരഘോഷവും പശ്ചാത്തല സംഗീതമൊരുക്കിയ വേദിയിൽ അത്ഭുത മഴയിൽ നനഞ്ഞ് കുളിച്ചാണ് സദസ്സ് മടങ്ങിയത്.  വിനോദവും വിജ്ഞാനവും സമന്വയിപ്പിക്കുന്ന എജുകഫെയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ആദി പറഞ്ഞു. ഗൗരവമായ ചിന്തകളുണർത്തിയ സെഷനുകൾക്ക് ശേഷം ആദിയുടെ വിസ്മയ പ്രകടനങ്ങൾ കൂടിയായതോടെ മനം നിറഞ്ഞായിരുന്നു എജുകഫെക്കെത്തിയവരുടെ മടക്കം.

Tags:    
News Summary - edu cafe-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.