റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരായി അവശേഷിക്കുന്നത് 5877 ആയി കുറഞ്ഞു. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലും വീടുകളിലും ക്വാറൻറീനിൽ കഴിയുകയാണ്. ഇതിൽ 785 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. തിങ്കളാഴ്ച 231 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 16 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

445 പേർ കോവിഡ് മുക്തി നേടി. ആകെ കോവിഡ് കേസുകളുടെ എണ്ണം 355489 ആയി. രോഗമുക്തരുടെ ആകെ എണ്ണം 343816 ആയി ഉയർന്നു. ആകെ മരണസംഖ്യ 5877 ആണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.6 ശതമാനമാണ്. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് റിയാദിലാണ്, 46. ജിദ്ദ 18, മക്ക 18, ദമ്മാം 14, യാംബു 13, മദീന 11, ഹാഇൽ 11, നജ്റാൻ 10, ഉനൈസ 9, ബുറൈദ 8, മുബറസ് 6, ഖമീസ് മുശൈത് 5, ദഹ്റാൻ 4, തബൂക്ക് 4 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.