ജിദ്ദ യു.ഡി.എഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: യു.ഡി.എഫ് ജിദ്ദ ഘടകം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. മാഫിയകളെ വെല്ലുംവിധം സ്വർണക്കടത്ത്, ലൈഫ് മിഷൻ, ബന്ധുനിയമനം, മാർക്ക് ദാനം, ബ്ലൂവെറി ഡിസ്റ്റിലറി തുടങ്ങി അഴിമതിയും കൊള്ളയും സ്വജനപക്ഷപാതവും നടത്തി കേരള ജനതയുടെ മുന്നിൽ പ്രതിക്കൂട്ടിലാണ് സംസ്ഥാന സർക്കാറെന്ന് യോഗത്തിൽ സംസാരിച്ചവർ ആരോപിച്ചു.
അതിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് പ്രതിപക്ഷ നേതാക്കളെ ഇല്ലാ കേസുകളുടെ പേരിൽ അറസ്റ്റ് ചെയ്ത് രാഷ്ട്രീയ വൈരം തീർക്കുന്നത്. ഇതിനെല്ലാമുള്ള മറുപടിയായി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഐക്യമുന്നണിയെ വിജയത്തിലെത്തിക്കണമെന്ന് നേതൃയോഗം ആവശ്യപ്പെട്ടു. പ്രവാസികൾ രോഗകാരികളാണെന്ന ഭീതി പരത്തിയ പിണറായി സർക്കാറിെൻറ പ്രവാസിദ്രോഹത്തിനെതിരെ വിധിയെഴുതാൻ ഓരോ പ്രവാസിയും തെൻറ കുടുംബത്തിെൻറയും സുഹൃത്തുക്കളുടെയും വോട്ടുകൾ വിനിയോഗിച്ച് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.
കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഹാളിൽ നടന്ന കൺവെൻഷൻ കെ.എം.സി.സി പ്രസിഡൻറ് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ജിദ്ദ ഒ.ഐ.സി.സി പ്രസിഡൻറ് കെ.ടി.എ മുനീർ നിയന്ത്രിച്ചു. കോൺഗ്രസിെൻറ മുതിർന്ന നേതാവ് അഹ്മദ് പട്ടേലിെൻറ നിര്യാണത്തിൽ അനുശോചിച്ച് ഒരു മിനിറ്റ് മൗന പ്രാർഥന നടത്തി. സാക്കിർ ഹുസൈൻ എടവണ്ണ, മാമ്മദ് പൊന്നാനി, അലി തേക്കുതോട്, ഫസലുല്ല പോരൂർ, ഉസ്മാൻ കുണ്ടുകാവിൽ, സമീർഷാ നദ്വി, നൗഷി കണ്ണൂർ, ബഷീർ പരുത്തിക്കുന്നൻ, കുഞ്ഞിമുഹമ്മദ് കോടശേരി, വി.പി. മുസ്തഫ, റസാഖ് മാസ്റ്റർ, സി.സി. കരീം, നാസർ മച്ചിങ്ങൽ, ലത്തീഫ് മുസ്ലിയാരങ്ങാടി, എ.കെ. ബാവ, സി.കെ. അബ്ദുറഹ്മാൻ, മജീദ് പുകയൂർ, നസീർ വാവക്കുഞ്ഞു, സീതി കൊളക്കാടൻ, ഹബീബ് കല്ലൻ, ഹസ്സൻ ബാബു നഹ്ദി, ജലാൽ തേഞ്ഞിപ്പലം, നാസർ കാടാമ്പുഴ, വി.വി. അഷ്റഫ്, ടി.കെ. അബ്ദുറഹ്മാൻ, ഇബ്രാഹിം കൊല്ലി, ഹസ്സൻ ബത്തേരി, എം.സി.എ. ഖാദർ, സകീർ ഹുസൈൻ, സകീർ നാലകത്ത്, മുഹമ്മദ് അലി കാഞ്ഞിരപ്പുഴ, ഹബീബുല്ല പട്ടാമ്പി, ഹുസൈൻ കരിങ്കറ തുടങ്ങിയവർ സംസാരിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി അരിമ്പ്ര അബൂബക്കർ സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.