കെ. സുധാകരൻ കെ.പി.സി.സി പ്രസിഡൻറാകുന്ന ചടങ്ങ് വീക്ഷിച്ച് സന്തോഷം പങ്കിടുന്ന ഒ.െഎ.സി.സി പ്രവർത്തകർ
ദമ്മാം: കെ. സുധാകരൻ കെ.പി.സി.സി പ്രസിഡൻറായി ചുമതല ഏറ്റെടുക്കുന്ന ചടങ്ങ് തത്സമയം വീക്ഷിക്കാൻ സൗകര്യമൊരുക്കിയും മധുര വിതരണം നടത്തിയും ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ദമ്മാമിൽ ആഹ്ലാദം പങ്കുവെച്ചു. തിരുവനന്തപുരം ഇന്ദിര ഭവനിൽ നടന്ന ചടങ്ങുകൾ തത്സമയം കോവിഡ് മുൻകരുതൽ മാനദണ്ഡ നിബന്ധനകളോടെ ഒരുമിച്ചിരുന്ന് കാണാൻ അതിരാവിലെ തന്നെ എല്ലാവരും ദമ്മാം ബദർ അൽറാബി ഒാഡിറ്റോറിയത്തിൽ എത്തിച്ചേർന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശെൻറയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെ.പി.സി.സി പ്രസിഡൻറായി ചുമതല ഏറ്റെടുത്ത കെ. സുധാകരെൻറയും പ്രസംഗങ്ങൾ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. റീജനൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ഹനീഫ് റാവുത്തർ ഉദ്ഘാടനം ചെയ്തു. കെ. സുധാകരൻ ചുമതല ഏറ്റെടുത്തതോടെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പുത്തനുണർവ് ഉണ്ടായതായും ചിട്ടയായ പ്രവർത്തനത്തിലൂടെ സമയബന്ധിതമായി ബൂത്ത് തലം മുതൽ പ്രവർത്തകരെ പ്രവർത്തനസജ്ജമാക്കാൻ കെ.പി.സി.സിയുടെ പുതിയ പ്രസിഡൻറിന് സാധിക്കുമെന്നും ഹനീഫ് റാവുത്തർ പറഞ്ഞു.
കെ. സുധാകരൻ കെ.പി.സി.സി പ്രസിഡൻറായി വരുന്നത് സി.പി.എം എത്രത്തോളം ഭയപ്പെടുന്നുവെന്നുള്ളതിെൻറ തെളിവാണ് സുധാകരനെതിരെ സി.പി.എം സെക്രട്ടറിയേറ്റ് പുറത്തിറക്കിയ ബി.ജെ.പി ബാന്ധവ ആരോപണമെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ഇ.കെ. സലിം പറഞ്ഞു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ബി.ജെ.പി ബാന്ധവ ആരോപണം നടത്തി ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സാധിച്ചുവെന്നുള്ളതിെൻറ മുൻ അനുഭവ പശ്ചാത്തലത്തിലാണ് കെ. സുധാകരനെതിരെയും സി.പി.എം ആസൂത്രിതമായ ഈ നീക്കം നടത്തിയത്. എന്നാൽ, സി.പി.എമ്മിെൻറ ഈ കുതന്ത്രം ഇനി വിലപ്പോകില്ലെന്നും ന്യൂനപക്ഷങ്ങൾക്ക് കെ. സുധാകരനെന്ന നേതാവിനെക്കറിച്ച് വലിയ മതിപ്പാണെന്നും ഇ.കെ. സലിം വ്യക്തമാക്കി.
മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ ഗഫൂർ വണ്ടൂർ, പത്തനംതിട്ട ജില്ല പ്രസിഡൻറ് തോമസ് തൈപ്പറമ്പിൽ, ആലപ്പുഴ ജില്ല പ്രസിഡൻറ് നിസാർ മാന്നാർ, കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി അസ്ലം ഫെറോക്ക്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി എന്നിവർ മധുരവിതരണത്തിന് നേതൃത്വം നൽകി.
ഒ.ഐ.സി.സി യൂത്ത് വിങ് അൽഅഹ്സ്സ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലും കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവെച്ചു. യൂത്ത് വിങ് ഭാരവാഹികളായ ഫൈസൽ വാച്ചാക്കൽ, അർഷദ് ദേശമംഗലം, അബ്ദുൽ റഷീദ് വരവൂർ, നിസാം വടക്കേകോണം തുടങ്ങിയവരാണ് അൽഅഹ്സ്സയിലെ പരിപാടികൾക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.