ജിദ്ദ: കോവിഡുമായി ബന്ധപ്പെട്ട ഏറ്റവുംപുതിയ സംഭവവികാസങ്ങൾ ജി.സി.സി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർ ചർച്ചചെയ്തു. വെർച്വൽ സംവിധാനംവഴി നടത്തിയ അടിയന്തര യോഗത് തിലാണ് കോവിഡ് പ്രതിരോധശ്രമങ്ങളെ ഏകോപിപ്പിക്കാൻ തീരുമാനമെടുത്തത്.
യു.എ.ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ജനറൽ ശൈഖ് സൈഫ് ബിൻ സാഇദ് ആലു ന ഹ്യാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കോവിഡിനെ തുടർന്ന് ജി.സി.സി രാജ്യങ്ങളിലെ നിലവിലെ അവസ്ഥകൾ ചർച്ചചെയ്തു. സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദും ജി.സി.സി ജനറൽ സെക്രട്ടറി ഡോ. നാഇഫ് ഫലാഹ് മുബാറക്കും യോഗത്തിൽ പെങ്കടുത്തിരുന്നു.
കോവിഡ് വ്യാപനം തടയാൻ സ്വീകരിച്ച സുരക്ഷനടപടികളടക്കം നിരവധി വിഷയങ്ങൾ യോഗത്തിൽ ചർച്ചചെയ്തു. കോവിഡ്വ്യാപനം തടയുന്നതിനുള്ള സുരക്ഷശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിനും ആവശ്യമാകുന്ന സമയത്ത് വെർച്വൽ സംവിധാനംവഴി ആഭ്യന്തര മന്ത്രാലയ പ്രതിനിധികളുടെ യോഗം വിളിച്ചുകൂട്ടാനും ഒാരോ രാജ്യവും കൈക്കൊണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച വിവരങ്ങൾ അംഗരാജ്യങ്ങൾക്ക് കൈമാറാനും ജി.സി.സി ജനറൽ സെക്രേട്ടറിയറ്റിനെ യോഗം ചുമതലപ്പെടുത്തി.
മുൻകരുതൽ, നിയന്ത്രണ സംവിധാനങ്ങൾ പ്രയോഗിക്കുന്നതിലുള്ള വിജയകരമായ അന്താരാഷ്ട്ര അനുഭവങ്ങൾ പ്രയോജനപ്പെടുത്താനും ധാരണയായി. കോവിഡ്വ്യാപനം തടയാൻ ജി.സി.സി രാജ്യങ്ങളും സുരക്ഷ ഉദ്യോഗസ്ഥരും നടത്തിവരുന്ന വലിയ ശ്രമങ്ങളെ യോഗത്തിൽ പെങ്കടുത്തവർ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.