റിയാദ് ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുശോചന യോഗത്തിൽ ശിഹാബ് കൊട്ടുകാട് സംസാരിക്കുന്നു
റിയാദ്: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനഹൃദയങ്ങൾ കീഴടക്കിയ ഭരണാധികാരിയായിരുന്നുവെന്ന് റിയാദ് ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ വിഷയങ്ങളിൽ ആത്മാർഥതയോടെ ഇടപെടുകയും സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട 13 മലയാളികളെ വാൾമുനയിൽനിന്ന് രക്ഷപ്പെടുത്തുകയും 500ലധികം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് മുൻകൈയെടുക്കുകയും പ്രവാസികളുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കണ്ടെത്താൻ നോർക്ക കൺസൽട്ടൻസിയെ നിയമിക്കുകയും തൊഴിൽ പ്രശ്നങ്ങളിൽ ബുദ്ധിമുട്ടനുഭവിച്ച ആയിരങ്ങളെ നാട്ടിൽ എത്തിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്ത ഭരണകർത്താവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ ശിഹാബ് കൊട്ടുകാട് അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ നേതാക്കളും പൊതുപ്രവർത്തകരും ഉമ്മൻ ചാണ്ടിയെ മാതൃകയാക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആലപ്പുഴ ജില്ല പ്രസിഡന്റ് സുഗതൻ നൂറനാട് അഭിപ്രായപ്പെട്ടു. കലുഷിത രാഷ്ട്രീയത്തിന്റെ കാലഘട്ടത്തിൽ സ്നേഹത്തിന്റെ പൊൻതൂവൽ വിരിയിച്ച രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ജനറൽ സെക്രട്ടറി നൗഷാദ് കറ്റാനം പറഞ്ഞു. ഒ.ഐ.സി.സി നാഷനൽ ജനറൽ സെക്രട്ടറി സത്താർ കായംകുളം, ട്രഷറർ റഹ്മാൻ മുനമ്പത്ത്, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനിക്കടവ്, ഷംനാദ് കരുനാഗപ്പള്ളി, ജനറൽ സെക്രട്ടറി യഹ്യ കൊടുങ്ങല്ലൂർ, ട്രഷറർ നവാസ് വെള്ളിമാടുകുന്ന്, ഷാനവാസ് മുനമ്പത്ത്, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, ആലപ്പുഴ ജില്ല നേതാക്കളായ ഹാഷിം ആലപ്പുഴ, മുജീബ് കായംകുളം, ഷിബു ഉസ്മാൻ, അബ്ദുൽ വാഹിദ്, ഷാജി മുളക്കുഴ, ജയമോൻ, അഷ്റഫ് കായംകുളം, ആഘോഷ് ആറാട്ടുപുഴ, അൻസാർ മുഹമ്മദ്, ജില്ല പ്രസിഡൻറുമാരായ ബാലുക്കുട്ടൻ, കെ.കെ. തോമസ്, ഷുക്കൂർ ആലുവ, രാജു തൃശൂർ, വിൻസൻറ്, സെൻട്രൽ കമ്മിറ്റി നേതാക്കളായ സലീം അർത്തിയിൽ, സോണി തൃശൂർ, ഡൊമിനിക്, ഷൈജു പച്ച, നാസർ, ഷിജു, റിജോ, അബ്ദുൽ അസീസ്, നാസർ കല്ലറ, സുലൈമാൻ വിഴിഞ്ഞം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.