ജിദ്ദ: സൗദിയിൽ ഭരണരംഗത്ത് വൻ അഴിച്ചുപണി. ചൊവ്വാഴ്ച രാത്രിയാണ് ചില മേഖല ഗവർണറേറ്റുകളിലെ ഉന്നത ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചുള്ള 20 ഒാളം രാജകീയ ഉത്തരവ് സൽമാൻ രാജാവ് പുറപ്പെടുവിച്ചത്.
സൽമാൻ രാജാവിെൻറ പ്രത്യേക ഉപദേഷ്ടാവായി മന്ത്രി പദവിയിൽ അമീർ ഫൈസൽ ബിൻ സൽമാനെ നിയമിച്ചു. മദീന ഗവർണറായിരുന്നു. പുതിയ മദീന മേഖല ഗവർണറായി അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസിനെ നിയമിച്ചു
മക്ക മേഖല ഡെപ്യൂട്ടി അമീർ ബദ്ർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസിനെ സ്ഥാനത്ത് നിന്ന് നീക്കി.
മക്ക മേഖല ഡെപ്യൂട്ടി ഗവർണറായി അമീർ സഉൗദ് ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസിനെ നിയമിച്ചു.
കിഴക്കൻ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവർണർ അമീർ അഹ്മദ് ബിൻ ഫഹദ് ബിൻ സൽമാനെ സ്ഥാനത്ത് നിന്ന് നീക്കി.
കിഴക്കൻ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവർണറായി അമീർ സഉൗദ് ബിൻ ബന്ദർ ബിൻ അബ്ദുൽഅസീസിനെ നിയമിച്ചു.
തബൂക്ക് മേഖല ഡെപ്യൂട്ടി ഗവർണറായി അമീർ ഖാലിദ് ബിൻ സഉൗദ് ബിൻ അബ്ദുല്ല ബിൻ ഫൈസലിനെ നിയമിച്ചു.
അസീർ മേഖലയുടെ ഡെപ്യൂട്ടി അമീറായി അമീർ ഖാലിദ് ബിൻ സത്താം ബിൻ സഉൗദ് ബിൻ അബ്ദുൽ അസീസിനെ നിയമിച്ചു.
അൽജൗഫ് മേഖല ഡെപ്യൂട്ടി ഗവർണറായി അമീർ മിത്അബ് ബിൻ മിശ്അൽ ബിൻ ബദറിനെ മികച്ച റാങ്കോടെ നിയമിച്ചു.
ഹഫ്ർ അൽബാതിൻ ഗവർണർ അമീർ മൻസൂർ ബിൻ മുഹമ്മദ് ബിൻ സഉൗദിനെ സ്ഥാനത്തു നിന്ന് നീക്കി.
ഹഫ്ർ അൽഫാതിൻ ഗവർണറായി അമീർ അബ്ദുറഹ്മാൻ ബിൻ അബ്ദുല്ല ബിൻ ഫൈസലിനെ നിയമിച്ചു.
ഹിശാം ബിൻ അബ്ദുൽറഹ്മാൻ ബിൻ ഫാലിഹ് അൽഫാലിഹിനെ ആഭ്യന്തര സഹമന്ത്രിയായി നിയമിച്ചു.
വ്യവസായ കാര്യങ്ങളുടെ വ്യവസായ, ധാതു വിഭവ വകുപ്പിെൻറ ഡെപ്യൂട്ടി മന്ത്രിയായി എൻജിനീയർ ഖലീൽ ബിൻ ഇബ്രാഹിം ബിൻ അബ്ദുല്ല ബിൻ സലമയെ നിയോഗിച്ചു.
മുസാഇദ് ബിൻ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽദാവൂദിനെ മക്ക മേയറായി നിയമിച്ചു.
എഞ്ചിനീയർ അബ്ദുല്ല ബിൻ മഹ്ദി ബിൻ അലി ജലിയെ അസീർ മേഖലയുടെ മേയറായി നിയമിച്ചു.
ഡോ. അബ്ദുല്ല ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽമഗ്ലുഥിനെ ഇൻഫർമേഷൻ അസിസ്റ്റൻറ് മന്ത്രിയായി നിയമിച്ചു.
ഇൻറലിജൻസ് കാര്യങ്ങളുടെ ജനറൽ ഇൻറലിജൻസ് ഡെപ്യൂട്ടി ചീഫ് ആയി ഡോ. യൂസഫ് ബിൻ സയാഹ് ബിൻ നസാൽ അൽബിയാലിയെ നിയമിച്ചു.
മനുഷ്യാവകാശ കമ്മീഷൻ ചെയർമാെൻറ അസിസ്റ്റൻറായി പ്രൊഫസർ സുഹൈർ ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽസൂമാനെ നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.