സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥർ നിയമ പരിഷ്കാര പദ്ധതി പ്രഖ്യാപന ചടങ്ങിൽ

ജിദ്ദ: തൊഴിലുടമയും തൊഴിലാളിയും തമ്മിലെ കരാർ ബന്ധം മെച്ചപ്പെടുത്താൻ പരിഷ്കരണ പദ്ധതി പ്രഖ്യാപിച്ച് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. കരാർ കാലാവധി അവസാനിച്ചാൽ സ്പോൺസറുടെ അനുമതിയില്ലാതെ മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി മാറാനും റീഎൻട്രി, ഫൈനൽ എക്സിറ്റ് നടപടികൾ സ്വയം നടത്താനും തൊഴിലാളിയെ അനുവദിക്കുന്ന മാറ്റമാണിത്.

രാജ്യത്തുള്ള മുഴുവൻ വിദേശ തൊഴിലാളികൾക്കും ഇൗ നിയമപരിഷ്കരണത്തിെൻറ പ്രയോജനം ലഭിക്കും. ആകർഷകമായ രീതിയിൽ സൗദി തൊഴിൽ വിപണി കെട്ടിപ്പടുക്കുക, മാനുഷിക കഴിവുകൾ ശാക്തീകരിക്കുക, തൊഴിൽ അന്തരീക്ഷം വികസിപ്പിക്കുക എന്നിവയാണ് തൊഴിൽ നിയമത്തിലെ ഇൗ സമഗ്ര മാറ്റത്തിെൻറ ലക്ഷ്യം.

2021 മാർച്ച് 14 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. തൊഴിൽ അന്തരീക്ഷം കാര്യക്ഷമമാക്കാനും മെച്ചപ്പെടുത്തുന്നതിനും നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇൗ പരിഷ്കരണ പദ്ധതിയെയെന്ന് മാനവവിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി. നിരവധി പരിപാടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. വേതന സുരക്ഷാപദ്ധതി, ഇലക്ട്രോണിക് സംവിധാനം വഴി കരാറുകൾ ബന്ധിപ്പിക്കൽ, തൊഴിൽ സംസ്കാരത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള പദ്ധതി, തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള 'വുദീ' പ്രോഗ്രാം, തൊഴിലാളികളുടെ അവകാശങ്ങൾ സ്ഥാപിച്ചുകിട്ടാനുള്ള പദ്ധതി, തെരഞ്ഞെടുക്കപ്പെടുന്ന തൊഴിലാളി സമിതികൾ ആരംഭിക്കൽ തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടതാണ്.

ഇതെല്ലാം തൊഴിൽ അന്തരീക്ഷം വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും കരാർ ബന്ധത്തിലൂടെയുള്ള കക്ഷികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഗുണം ചെയ്യുമെന്നും മന്ത്രാലയം പറഞ്ഞു. പുതിയ തൊഴിൽ നിയമപ്രകാരം കരാർ അവസാനിച്ചാൽ തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു ജോലിയിലേക്ക് വിദേശ തൊഴിലാളിക്ക് മാറാൻ കഴിയും. സ്പോൺസറുടെ അനുവാദം തേടാതെ റീഎൻട്രിയിൽ രാജ്യത്തിന് പുറത്തുപോകാനും തൊഴിലാളിക്ക് കഴിയും.

കരാർ കാലാവധി അവസാനിച്ചാൽ തൊഴിലുടമയുടെ അനുമതി തേടാതെ ഉടൻ ഫൈനൽ എക്സിറ്റ് വിസ നേടി നാട്ടിലേക്ക് മടങ്ങാനും സാധിക്കും. ഇൗ നടപടികളെല്ലാം തൊഴിലാളിക്ക് 'അബ്ഷിർ', 'ഖുവ' എന്നീ ഒാൺലൈൻ സംവിധാനങ്ങളിലൂടെ പൂർത്തിയാക്കാൻ കഴിയും. തൊഴിൽ മാറ്റം, റീഎൻട്രി, ഫൈനൽ എക്സിറ്റ് വിസകൾ എന്നിവ തൊഴിലാളിക്ക് ഇതുവഴി ലഭിച്ചാൽ അപ്പോൾ തന്നെ ഇക്കാര്യം തൊഴിലുടമയെ തൊഴിൽ മന്ത്രാലയം അറിയിക്കുകയും ചെയ്യും. എന്നാൽ ഇൗ നടപടികൾക്കൊന്നും സ്പോൺസറുടെ അനുമതി ആവശ്യമില്ല എന്നതാണ് ശ്രദ്ധേയം. അതാണ് ഇൗ നിയമപരിഷ് കാരത്തിെൻറ പ്രാധാന്യവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.