റിയാദ്: ഇറാനിൽ സിവിലിയന്മാരെ ലക്ഷ്യമിട്ട് നടത്തിയ ഭീകര ബോംബാക്രമണങ്ങളെ സൗദി അറേബ്യ അപലപിച്ചു. നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരാക്രമണം നീചമാണെന്നും ശക്തമായി അപലപിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഈ വേദനാജനകമായ സംഭവത്തിൽ ഇറാനോട് അനുശോചനവും സഹതാപവും ഐക്യദാർഢ്യവും അറിയിക്കുന്നു.
പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം പ്രാർഥനകൾ നേർന്നു. ഇറാൻ റവല്യൂഷനറി ഗാർഡിന് കീഴിലെ ഖുദ്സ് ഫോഴ്സിന്റെ മുൻ കമാൻഡറായിരുന്ന ഖാസിം സുലൈമാനിയുടെ ഖബറിടത്തിന് സമീപം ബുധനാഴ്ച രണ്ട് സ്ഫോടനങ്ങളാണ് ഉണ്ടായത്. 103 പേർ കൊല്ലപ്പെട്ടു. 188 പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.