മരുന്നുകൾ വീടുകളിലെത്തിച്ചു തുടങ്ങി

ജിദ്ദ: ജിദ്ദയിലെ ഗവൺമെൻറ് ആശുപത്രികളിലും മെഡിക്കൽ സെൻററുകളിലുംനിന്ന് രോഗിക ൾക്ക് വേണ്ട മരുന്നുകൾ വീടുകളിലെത്തിക്കുന്ന സേവനത്തിന് തുടക്കം. കോവിഡ്വ്യാപന ം തടയുന്നതിനായി മുഴുവൻസമയ കർഫ്യൂ ഏർപ്പെടുത്തിയ സാഹചര്യത്തിലാണിത്. ടെലിഫോൺ നമ്പറുപയോഗിച്ച് മൊബൈൽ ആപ് വഴിയാണ് സേവനം ഉപയോഗപ്പെടുത്തേണ്ടത്.

കിങ് അബ്ദുൽ അസീസ് ആശുപത്രി, കിങ് ഫഹദ് ആശുപത്രി, കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ്, സഗർ, ശർഖ് ജിദ്ദ, കുട്ടികൾക്കായുള്ള അസീസിയ ആശുപത്രി എന്നിവിടങ്ങളിൽനിന്ന് ഇൗ സേവനം ലഭ്യമാണ്. അപേക്ഷ ലഭിച്ചാൽ രോഗിയുടെ പേര്, മെഡിക്കൽ ഫയൽ, വേണ്ട ചികിത്സ എന്നിവ തയാറാക്കി മരുന്നുകൾ വീടുകളിൽ എത്തിക്കുകയാണ് രീതി.

എല്ലാ പ്രായത്തിലുള്ള രോഗികൾക്കും സഹായകമായ സേവനത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇതോടെ അടിയന്തര കേസുകളിൽ മാത്രമാണ് രോഗികൾ നേരിട്ട് ആശുപത്രികളിലെത്തുന്നത്. ജിദ്ദയിലെ ചില സ്വകാര്യ ക്ലിനിക്കുകളിലും ഗുണഭോക്താക്കൾക്കുവേണ്ട മരുന്നുകൾ വീടുകളിലെത്തിക്കുന്ന സേവനം ഏർപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.