ജുബൈൽ: മേയ് 31ന് ആഭ്യന്തര വിമാന സർവിസുകൾ പുനരാരംഭിച്ചത് സൗദി അറേബ്യയിലെ സാമ്പത്തിക മേഖലകളെ ഉത്തേജിപ്പിക്കുന്നതായി. സുരക്ഷിതമായ സൗദി വിമാനത്താവളങ്ങൾ ആഭ്യന്തര വിനോദസഞ്ചാര മേഖലക്കും രാജ്യത്തിെൻറ സാമ്പത്തിക പുരോഗതിക്കും ആക്കംകൂട്ടിയത് ബന്ധപ്പെട്ട വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. മെയ് 31ന് സർവിസ് ആരംഭിച്ചത് മുതൽ സർവിസ് ഇതുവരെ ഘട്ടംഘട്ടമായി വർധിപ്പിച്ച് 20000 വരെയാക്കി. മുഴുവൻ സാമ്പത്തിക പ്രവർത്തനങ്ങളുടെയും ടൂറിസത്തിെൻറയും വികസനത്തിന് ഇത് കാരണമായി. ആഭ്യന്തര ടൂറിസത്തിെൻറ ഉന്നമനത്തിനും രാജ്യത്തിെൻറ എല്ലാ പ്രദേശങ്ങളിലും സാമ്പത്തികവും വികസനപരവുമായ വളർച്ചക്കും രാജ്യത്തെ വിമാനത്താവള ശൃംഖല സംഭാവന നൽകി. ആരോഗ്യ മന്ത്രാലയത്തിെൻറ സഹകരണത്തോടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജി.എ.സി.എ) വിമാനത്താവളങ്ങളിൽ ആവശ്യമായ എല്ലാ പ്രതിരോധ, ആരോഗ്യ പരിപാടികൾ നടപ്പാക്കി.
യാത്രക്കാരുടെ വീടിെൻറ പടിയിൽനിന്ന് ആരംഭിച്ച് ഉദ്ദേശിച്ച ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന് ഈ മുൻകരുതലുകൾ നടപ്പാക്കുന്നതിൽ വിജയിച്ചു. കോവിഡ് മൂലം നിർത്തിയതിനുശേഷം നിർണായക മേഖലകൾ പുനരാരംഭിച്ചതോടെ രാജ്യത്തിലെ സിവിൽ ഏവിയേഷൻ മേഖലയെ ഫലപ്രദമായി ഉപയോഗിക്കുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ പങ്കാളിത്തം വഹിക്കുന്നതിനും സാധിച്ചു. സൗദി വിമാനത്താവളങ്ങളുടെ ഭൂമിശാസ്ത്രപരമായ കിടപ്പ് ആഭ്യന്തര ടൂറിസത്തിെൻറ വികസനത്തിനും പൗരന്മാർക്ക് ടൂറിസം ഓപ്ഷനുകളുടെ വൈവിധ്യത്തിനും കാരണമായി. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് നാല് പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങൾ.
ആകെയുള്ള 28 വിമാനത്താവളങ്ങളും രാജ്യത്തിനു ചുറ്റുമുള്ള നഗരങ്ങൾക്കിടയിലുള്ള യാത്ര സുഗമമാക്കുകയും അത് വേഗത്തിലും സുരക്ഷിതമായും നടപ്പാക്കുകയും ചെയ്യുന്നതിനാൽ അതുവഴി സാമ്പത്തിക വളർച്ചക്കും രാജ്യത്തിെൻറ വികസനത്തിനും വഴിയൊരുക്കുന്നു. ജി.എ.സി.എ യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ മുഴുവൻ നടപടിക്രമങ്ങളും സ്വീകരിക്കുന്നു. ടെർമിനലുകളും ഉപകരണങ്ങളും അണുമുക്തമാക്കുന്നത്തിനായി വിമാനങ്ങൾക്കിടയിലുള്ള സമയപരിധി മൂന്നു മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, എല്ലാ വിമാനത്താവളങ്ങളും വിമാന ഉദ്യോഗസ്ഥരെയും അണുമുക്തമാക്കാനും മാസ്കുകളും ഫേസ് ഷീൽഡുകളും ധരിക്കാനും കർശനമായി നിർദേശം നൽകുകയും ആരോഗ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.