‘സൗദി ത്വവാഫ് 2022’ സൈക്ലിങ് മത്സരത്തിൽ കിരീടംചൂടിയവർ

'സൗദി ത്വവാഫ് 2022' സൈക്ലിങ് മത്സരം: ബെൽജിയം താരം മാക്സിം വാൻ ഗിൽസ് കിരീടംചൂടി

ജിദ്ദ: അൽ ഉലയിൽ നടന്ന 'സൗദി ത്വവാഫ് 2022' സൈക്ലിങ് മത്സരത്തിൽ ബെൽജിയം ലോട്ടോ സൗദൽ ടീമിലെ ബെൽജിയം താരം മാക്സിം വാൻ ഗിൽസ് കിരീടംചൂടി.

ഫെബ്രുവരി ഒന്നു മുതൽ അഞ്ചു വരെയാണ് ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിന്റെ ഭാഗമായി സൗദി സൈക്ലിങ് ഫെഡറേഷനുമായി സഹകരിച്ച് കായിക മന്ത്രാലയം മത്സരം സംഘടിപ്പിച്ചത്. കായിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് അൽമസാദ് ബെൽജിയം റേസ് ചാമ്പ്യൻ മാക്‌സിം വാൻ ഗിൽസിനെ കിരീടമണിയിച്ചു.

ബ്രിട്ടീഷ് ബഹ്‌റൈൻ വിക്ടോറിയസ് ടീമിെൻറ കൊളംബിയൻ സൈക്ലിസ്റ്റ് സാൻറിയാഗോ ബ്യൂട്രാഗോക്കാണ് രണ്ടാം സ്ഥാനം. എമിറേറ്റ്‌സ് ടീമി‍െൻറ പോർചുഗീസ് സൈക്ലിസ്റ്റ് റൂയി കോസ്റ്റ മൂന്നാം സ്ഥാനത്തെത്തി.

ബെൽജിയം ക്വിക്ക് സ്റ്റെപ് ആൽഫ വിനൈൽ ടീം സൗദി ടൂർ 2022ലെ മികച്ച ടീം എന്ന പദവി നേടി. ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, ബെൽജിയം, ആസ്‌ട്രേലിയ, നെതർലൻഡ്സ്, യു.എ.ഇ, നോർവേ, കുവൈത്ത്, മലേഷ്യ എന്നീ 10 രാജ്യങ്ങളിൽനിന്നുള്ള ഏഴ് അന്താരാഷ്ട്ര ടീമുകളെ പ്രതിനിധാനംചെയ്ത് 105 മത്സരാർഥികൾ ഉൾപ്പെടെ 15 അന്താരാഷ്ട്ര ടീമുകളാണ് സൗദി ത്വവാഫ് 2022ൽ പങ്കെടുത്തത്. ഓട്ടത്തിനിടെ മത്സരാർഥികൾ അൽഉലയിലെ 26 പ്രദേശങ്ങളും ചരിത്രസ്ഥലങ്ങളും പിന്നിട്ടു.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ആദ്യത്തെ സൗദി സ്ഥലമായ മദായ്ൻ സാലിഹ് ഉൾപ്പെടുന്ന ചരിത്രപരമായ അൽഹജർ പ്രദേശം, സൗദി അറേബ്യയിലെ ഏറ്റവും വലിയ കിണറുകളിൽ ഒന്നായ തീമാഇലെ ഹദാജ് കിണർ, വിൻറർ പാർക്ക്, ഓൾഡ് സിറ്റി, നൈറ്റ്സ് വില്ലേജ്, എലിഫൻറ് മൗണ്ടൻ, ഇക്മ ആർക്കിയോളജിക്കൽ മൗണ്ടൻ, മറ്റ് ചരിത്രപരമായ പുരാവസ്തു മേഖലകളിലൂടെയും മത്സരാർഥികൾ സഞ്ചരിക്കുകയുണ്ടായി.

Tags:    
News Summary - ‘Saudi Tawaf 2022’ Cycling Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.